മോസ്കോ: യുക്രെയ്ൻ യുദ്ധത്തെ എതിർത്ത മാധ്യമപ്രവർത്തകനെ രണ്ടുവർഷം തടവിന് ശിക്ഷിച്ച് റഷ്യ. കലിനിൻഗ്രാഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കോടതിയാണ് മിഖായേൽ ഫെൽഡ്മാനെ ശിക്ഷിച്ചത്. മോസ്കോ പോലീസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുത്ത അഞ്ച് സ്വതന്ത്ര മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഫെൽഡ്മാൻ സമൂഹമാധ്യമങ്ങളിലൂടെ റഷ്യയുടെ സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. കൂടാതെ ഫെൽഡ്മാനെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിൽ നിന്നും രണ്ട് വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തെ എതിർത്തതിന് നൂറുകണക്കിനാളുകൾക്കെതിരെ റഷ്യ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
സൈനിക സെൻസർഷിപ്പ് നിയമങ്ങൾ പ്രകാരം, റഷ്യൻ ഉദ്യോഗസ്ഥർ നൽകുന്നതല്ലാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവർത്തകരോ പൗരന്മാരോ വർഷങ്ങളോളം തടവ് അനുഭവിക്കേണ്ടിവരും. അന്തരിച്ച പ്രതിപക്ഷ നേതാവായ അലക്സി നവൽനിയുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചതിന് മാധ്യമപ്രവർത്തകനായ അന്റോണിന ഫാവോർസ്കായെ 10 ദിവസത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്യലിനും വിധേയയാക്കി.