മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി. പ്രിയദര്‍ശനി സെന്‍സറിങാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിഹസിച്ചാണ് എ എ റഹീം എം പി രംഗത്തെത്തിയത്. ഇന്ദിരാഗാന്ധിയുടെ അടിയന്താരവസ്ഥയെ ഓര്‍മിപ്പിക്കുന്ന സാഹചര്യമാണ് ഇത്. ജനാധിപത്യത്തിന് പുല്ലുവിലയാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും റഹീം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മോദി വിരുദ്ധ വാര്‍ത്തകളും സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകളും മെറ്റ നീക്കം ചെയ്യാറുണ്ട്. ഇതിന് സമാനമായാണ് വി ഡി സതീശനും പ്രവര്‍ത്തിക്കുന്നത്. മെറ്റയെ ആയുധമായാണ് ഇവര്‍ ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരും മെറ്റയും തമ്മില്‍ അവിശുദ്ധ ബന്ധമാണ് നടക്കുന്നത്. എന്നാലും ബിജെപി ഇതര മുഖ്യമന്ത്രിക്ക് എങ്ങനെ മെറ്റയെ കൊണ്ട് ഇത് ചെയ്യിക്കാന്‍ സാധിക്കുന്നു. മെറ്റ സ്വമേധായ വാര്‍ത്തകള്‍ നീക്കം ചെയ്യില്ലല്ലോ. സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിമര്‍ശിക്കാറുണ്ട്. ഇതാണ് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്’; എ എ റഹീം പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

0
ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ്...

അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ കഴമ്പില്ല ; യു...

0
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയരുന്ന...

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ജാഗ്രത നിർദേശം. നാളെ...

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന്...