തൃശ്ശൂർ : ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നെഹ്രു യുവകേന്ദ്ര മുൻ ജീവനക്കാരനെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. അമല നഗറിൽ പറപ്പുള്ളി വീട്ടിൽ ജോസി(65)നെയാണ് ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2014, 2015 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെത്തുടർന്ന് പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ് കുമാർ ഹാജരായി.
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 12 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
RECENT NEWS
Advertisment



























