ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗാതിക്രമം നടത്തിയതായി പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്സൽ എത്തിച്ച ഡെലിവറി ഏജൻ്റ് അത്യാവശ്യമായി ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാൽ തൻ്റെ ഫ്ലാറ്റിൽ അന്യരെ കടത്തുകയില്ലെന്ന് പറയുകയും നിഷേധിക്കുകയും ചെയ്തു. എന്നാൽ ഡെലിവറി ബോയി അതിക്രമിച്ച് അകത്ത് കയറുകയും ശുചുമുറി ഉപയോഗിക്കുകയും ചെയ്തു. തിരിച്ചിറങ്ങിയ ഇയാൾ അശ്ലീലമായി പെരുമാറുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പോലീസ് യുവതിയുമായി ബന്ധപ്പെടുകയും പിന്നീട് പരാതി സ്വീകരിക്കുയുമായിരുന്നു. എന്നാൽ ഫ്ലീപ്കാർട്ട് ഇയാളെ കമ്പനിയിൽ നിന്ന് പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയും ചെയ്തു. ഇയാൾക്കെതിരെയുള്ള അന്വേഷണത്തിന് പൂർണ പിന്തുണ നൽകുന്നതകായും ഫ്ലീപ്കാർട്ട് അറിയിച്ചു. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കൂടുതൽ സുരക്ഷ മുൻനിർത്തി പ്രവർത്തിക്കുമെന്നും ഫ്ലിപ്കാർട്ട് പ്രസ്താവനയിറക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























