കോഴഞ്ചേരി: വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങന്നൂർ കുറിച്ചിമുട്ടം മൂത്തൻടത്ത് വീട്ടിൽ സോനു വർഗീസ് (22) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. പെൺകുട്ടിയെ ഒരു വർഷത്തിന് മുൻപ് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ഇയാള്‍ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് മടങ്ങവേ വഴിയിൽ തടഞ്ഞു നിർത്തി യുവാവ് പെൺകുട്ടിയെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആറന്മുള പോലീസിൽ പരാതി നൽകി. പോലീസ് പെൺകുട്ടിയുമായി നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം വെളിവായത്. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നിർദ്ദേശപ്രകാരം ആറന്മുള സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ മാരായ രാകേഷ് കുമാർ, അനിരുദ്ധൻ, സി പി ഒ മാരായ സച്ചിൻ, അനന്തകൃഷ്ണൻ, രാജഗോപാൽ, രാകേഷ്, അൽഫോൻസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.