തിരുവനന്തപുരം : രാജ്യത്താദ്യമായി കാർഷിക വാർത്തകൾക്കുമാത്രമായി ഒരു ബുള്ളറ്റിൻ തുടങ്ങുകയായിരുന്നു തിരുവനന്തപുരം ആകാശവാണി. 1974 ഏപ്രിൽ 14 വിഷുദിനം അതിനായി തിരഞ്ഞെടുത്തു. കർഷകർക്കുള്ള വിഷുക്കൈനീട്ടമായാണ് അതന്നു വിശേഷിപ്പിക്കപ്പെട്ടത്. പ്രത്യേക ഉദ്ഘാടനമൊന്നുമുണ്ടായില്ല. പകരം, ആദ്യവാർത്ത വായിക്കാൻ സി. അച്യുതമേനോൻ മന്ത്രിസഭയിലെ കൃഷിമന്ത്രി വക്കം പുരുഷോത്തമനെ ശട്ടംകെട്ടി. വിഷയത്തിന്റെ പ്രാധാന്യമുൾക്കൊണ്ട് അദ്ദേഹമതു സമ്മതിച്ചു. മന്ത്രിയുടെ വാർത്തവായന അന്നു വലിയ കൗതുകമായിരുന്നു. ആദ്യ കാർഷികവാർത്തയ്ക്ക് ഞായറാഴ്ച 50 തികയും. രാവിലെ ഏഴുമണിക്കുള്ള അഞ്ചുമിനിറ്റു വാർത്ത ഇപ്പോഴും തുടരുന്നു. കൃഷിവകുപ്പിന്റെ വിജ്ഞാനവ്യാപന സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മേധാവിയും പ്രമുഖ കൃഷിശാസ്ത്രജ്ഞനുമായിരുന്ന ആർ. ഹേലിയുടെ ആശയമായിരുന്നു കാർഷികവാർത്തകൾ. അന്ന് ആകാശവാണിയിലുണ്ടായിരുന്ന കോന്നിയൂർ നരേന്ദ്രനാഥ്, ജോസഫ് കൈമാപ്പറമ്പൻ, പി.എ. വാര്യർ എന്നിവരുടെ സഹകരണവുമുണ്ടായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.