Friday, July 4, 2025 11:41 am

ഗർഭഛിദ്രം 24 ആഴ്‌ചവരെ : ബിൽ ലോക്‌സഭയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽനിന്ന്‌ 24 ആഴ്‌ചയായി ഉയർത്തുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനാണ്‌ ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചത്‌.

ബലാൽസംഗത്തിന്‌ ഇരയാക്കപ്പെട്ട്‌ ഗർഭിണികളാകുന്നവർ, ഗർഭം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‌ അപകടം സംഭവിക്കാവുന്ന സാഹചര്യങ്ങൾ, കുട്ടി ജനിച്ചാൽ ഗുരുതരമായ വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത തുടങ്ങിയ സാഹചര്യങ്ങളിലാണ്‌ ഗർഭഛിദ്ര കാലാവധി 24 ആഴ്‌ചവരെയായി ഉയർത്തിയത്‌. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തിയാണ്‌ ഗർഭഛിദ്രമെന്ന്‌ രണ്ട്‌ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. അനുമതി നൽകുന്നതിന്‌ സംസ്ഥാനങ്ങളിൽ പ്രത്യേക മെഡിക്കൽ ബോർഡിന്‌ രൂപം നൽകണം.

മെഡിക്കൽ ബോർഡിൽ ഒരു ഗൈനക്കോളജിസ്റ്റ്‌, പീഡിയാട്രിഷൻ, റേഡിയോളജിസ്റ്റ്‌ എന്നിവർ ഉണ്ടാകണം. മറ്റ്‌ അംഗങ്ങളെ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം. ഗർഭഛിദ്രത്തിന്‌ വിധേയയാകുന്ന സ്‌ത്രീയുടെ പേര്‌ പരസ്യപ്പെടുത്തരുത്‌. ഇത്‌ ലംഘിച്ചാൽ ഒരു വർഷംവരെ തടവ്‌ ലഭിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...