പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി മേഖലയില്‍ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറുകളുടെ അപകടാവസ്ഥ പരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി മേഖലയില്‍ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറുകളുടെ അപകടാവസ്ഥ പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി  കെഎസ്ഇബി – കെ എസ് ടി പി ഉന്നതാധികാരികൾ സ്ഥലം സന്ദർശിച്ചു. കെഎസ്ടിപി റോഡ് നിർമ്മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് റാന്നി എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ചെത്തോംകര, മന്ദമരുതി, മക്കപ്പുഴ, വലിയപറമ്പിൽ പടി, കാവുങ്കൽ പടി, പഴവങ്ങാടിക്കര സ്കൂൾപടി , ട്രഷറി പടി, എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറുകളെ സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ നേരത്തെ പരാതിയുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കമ്മീഷനെ വെച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇത് നടപ്പാക്കിയോ എന്ന് യോഗം പരിശോധിച്ചു. ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കുവാൻ സ്ഥലപരിമിതിയുടെ പ്രശ്നമാണ് അധികൃതർ ഉന്നയിച്ചത്. അവശേഷിക്കുന്ന ട്രാൻസ്ഫോമറുകൾ സുരക്ഷിത സ്ഥാനത്ത് ആക്കുന്നതിനാണ് വകുപ്പ് തല പരിശോധന നടത്താൻ ആവശ്യപ്പെട്ടത്.  ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കെഎസ്ടിപി കരാറുകാരൻ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.

കോഴഞ്ചേരിക്ക് പോകുന്ന ബസുകൾ ബ്ലോക്ക് പടിയിൽ സംസ്ഥാന പാതയോരത്തു തന്നെ നിർത്തി ആളെ കയറ്റാനും ഇറക്കാനും നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. കൂടാതെ ഇവിടെ സിഗ്നൽ ലൈറ്റും സ്ഥാപിക്കും . ഉതിമൂട്ടിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ക്യാമറ സ്ഥാപിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ഇതുകൂടാതെ ഉയരം കുറഞ്ഞ ഉതിമൂട് പിഐപി കനാലിന്റെ അടിയിൽ വാഹനങ്ങൾ തട്ടാതിരിക്കാൻ മറുഭാഗത്തും വേണ്ട നടപടി സ്വീകരിക്കും. ഉതിമൂട് ജംഗ്ഷനിൽ നിന്നും കുമ്പളാംപൊയ്ക റോഡ് തിരിയുന്ന ഭാഗത്തെ ഓടയുടെ പ്രശ്നം ഉടൻതന്നെ പരിഹരിക്കും. കൂടാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കെഎസ്ടിപി അധികൃതർ മാറ്റി സ്ഥാപിക്കും. ഇതിന്റെ പരിപാലനം റാന്നി പഞ്ചായത്ത് നിർവ്വഹിക്കും.

പെരുമ്പുഴ സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നതിനും ഇറങ്ങുന്നതിനും സൂചനാ ബോർഡുകൾ സ്ഥാപിക്കും. ബസ്സുകൾ സ്റ്റാൻഡിന് വെളിയിൽ സംസ്ഥാന പാതയോരത്ത് നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുന്നതിനും വൺവേ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും പോലീസിന് നിർദ്ദേശം നൽകി. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനിൽകുമാർ , കെ ആർ പ്രകാശ്, വൈസ് പ്രസിഡന്റ് പി എസ് സതീഷ് കുമാർ , തഹസിൽദാർ പി ഡി സുരേഷ് കുമാർ , കെ എസ് ടിപി സൂപ്രണ്ടിംഗ് എൻജിനീയർ എൻ ബിന്ദു, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ, റാന്നി സർക്കിൾ ഇൻസ്പെക്ടർ എം ആർ സുരേഷ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂജപ്പുരയിൽ പോലീസിനെ വെട്ടിച്ച് പ്രതി കടന്നു ; രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല ; തിരച്ചിൽ...

0
തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലേക്ക് കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നിട്ട്...

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

0
തിരുവനന്തപുരം: നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പുതിയ...

സണ്ണി ജോസഫിന്റെയടക്കം വ്യാജ സീലുണ്ടാക്കി തട്ടിപ്പ് ; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി

0
കണ്ണൂർ: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും : അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക...