റാബിഖിൽ വാഹനാപകടം : കൊല്ലം സ്വദേശിയും നേപ്പാൾ പൗരനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

യാംബു : റാബിഖില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലയാളിയും നേപ്പാള്‍ പൗരനും മരിച്ചു. കൊല്ലം പുത്തൂര്‍ തെക്കുംഞ്ചേരി പൂമംഗലത്തുവീട്ടിലെ ബാലകൃഷ്ണന്‍ (37) ആണ് മരിച്ച മലയാളി. യാംബുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകനെ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച്‌ മടങ്ങുമ്പോഴാണ് വാഹനം അപകടത്തില്‍പെട്ടത്. ബാലകൃഷ്‌ണനായിരുന്നു വാഹനം ഓടിച്ചത്​. നിയന്ത്രണംവിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത്​ മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

റാബിഖിലും യാംബുവിലുമായി 10 വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ദോസരി യൂണിറ്റ് അംഗമായിരുന്നു. പരേതനായ പൂമംഗലത്തുവീട്ടിലെ സുബ്രന്‍ ആണ് പിതാവ്. അമ്മ: കൃഷ്ണമ്മ ലക്ഷ്‌മി. ഭാര്യ: രാധ ബാലകൃഷ്ണന്‍. മക്കള്‍: ബിബിന്‍ കൃഷ്ണ, അമല്‍ കൃഷ്ണ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ‘അബൂ ബുശൈത്ത്’ കമ്പനി അധികൃതരും യാംബുവിലെയും റാബിഖിലേയും കെ.എം.സി സി, നവോദയ എന്നീ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....