മല്ലപ്പള്ളി തിരുവല്ല റോഡിൽ അപകടങ്ങള്‍ തുടർക്കഥയാവുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  മല്ലപ്പള്ളി-തിരുവല്ല റോഡിൽ അപകടങ്ങള്‍ തുടർക്കഥയാവുന്നു. കഴിഞ്ഞ  നടന്ന അപകടത്തിൽ അനേകം വാഹനങ്ങൾ തകർന്നിരുന്നു. മല്ലപ്പള്ളി – തിരുവല്ല റോഡിൽ  ചന്ത റോഡിനു സമീപം പെട്രോൾ പമ്പിന് മുമ്പിൽ കാർ അഞ്ചിൽ അധികം വാഹങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായത്. തുരുവല്ല റോഡിൽ നിന്നും വന്ന കാർ നിയന്ത്രം വിട്ട് ടാറ്റ എയിസിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റ്റാറ്റ എയിസ് 2 ആക്ടിവയിൽ ഇടിക്കുകയും ആയിരുന്നു. നിയന്ത്രണം വിട്ട കാർ മറ്റു 2 കാറുകളിൽ കൂടിയിടിച്ചാണ് നിന്നത്. നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട കാറിനുള്ളിലെ എയർ ബാഗ് പ്രവർത്തിച്ചതിന്നാൽ ഡ്രൈവർ പരുക്കുകൾ കൂടാതെ രക്ഷപെട്ടു.

കഴിഞ്ഞ ദിവസം കടയിലേക്ക് കൊണ്ടു പോയ ലോഹഷീറ്റുകൾ വാഹനത്തിലെ കയർ പൊട്ടി മല്ലപ്പള്ളി-തിരുവല്ല റോഡിൽ വീണിരുന്നു. റോഡിൽ  ആരും ഇല്ലാതിരുന്നതിനാൽ അന്ന് അപകടം ഒഴിവായി. കുറെനാൾ മുൻപ് ഇരുമ്പ് പൈപ്പുകളും ഇതേ തരത്തിൽ  ഇവിടെ റോഡിൽ വീണിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലോടെ തിരുവല്ല ഭാഗത്തേക്ക് കയറ്റം കയറിപ്പോയ വണ്ടിയിൽനിന്ന് മുൻ സി.ഐ.ഓഫീസ് പടി മുതലാണ് ഷീറ്റുകൾ വീണ് തുടങ്ങിയത്. തിരുവല്ല – മല്ലപ്പള്ളി റോഡിൽ നിന്നു സെൻട്രൽ ജംഗ്ഷനിലേക്ക് ഭാരവാഹനങ്ങൾ എത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. മല്ലപ്പള്ളി പഴയ തിയറ്റർപ്പടിക്കു സമീപം സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ട് കാലങ്ങളായി. പഞ്ചായത്ത് ഓഫിസിനു സമീപത്തു കൂടിയുള്ള ഭാഗങ്ങളിൽ റോഡിന്റെ വീതിക്കുറവും വളവും കുത്തനെയുള്ള ഇറക്കവുമായതിനാൽ ഇവിടെ അപകട സാധ്യത കൂടുതലാണ്.

തിരുവല്ല റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ചന്ത പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. വിവിധ ആവശ്യങ്ങൾക്കായി മല്ലപ്പള്ളിയിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ പാതയോരങ്ങളിലാണ്. റോഡിന്റെ വീതിക്കുറവും ഇരുവശങ്ങളിലെ പാർക്കിങ്ങുമാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണം. വൺവേ സംവിധാനമുള്ള ടൗണിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ  അപകട ഭീഷണി ഉയർത്തുന്നു. സെൻട്രൽ ജംഗ്ഷനിൽ നിന്നു തിരുവല്ല റോഡിലേക്ക് വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങളും ഏറെയാണ്. തലനാരിഴയ്ക്കാണ് ഇവിടെ അപകടങ്ങൾ വഴിമാറുന്നത്. ഗതാഗത നിയന്ത്രണത്തിനു ടൗണിൽ പോലീസോ ഹോംഗാർഡോ ഇല്ലാത്തതും പ്രശ്നമാകുകയാണ്. ടൗണിൽ ഗതാഗത നിയന്ത്രണത്തിനു പോലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...