പീഡന പരാതി; കാസര്‍കോട് സര്‍വ്വേ റെക്കോര്‍ഡ് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ നടപടി ; സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ജൂനിയർ സൂപ്രണ്ടിന്‍റെ പീഡന പരാതിയിൽ  കാസർകോട് സർവ്വേ ആൻറ് ലാന്‍റ് റെക്കോർഡ് അസിസ്റ്റന്‍റ് ഡയറക്ടർ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്‍റ് കെ.വി തമ്പാന് സ്ഥലം മാറ്റം. തിരുവനന്തപുരത്തെ സെൻട്രൽ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റിയംഗമാണ് ഇയാൾ. തമ്പാൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി സർവ്വേ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന യുവതി ജൂലൈയിൽ ജില്ലാ കളക്ടർക്കും സർവ്വേ ഡയറക്ടർക്കും പരാതി നൽകിയിരുന്നു.

ഈ ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. എന്നാൽ പിന്നീട് ന്യൂസ് അവര്‍ ഇത് ചർച്ച ചെയ്തതിനെ തുടർന്ന് യുവതിക്ക് കാസർകോട് കളക്ടറേറ്റിലെ ആര്‍ സെക്ഷനിലേക്ക് സ്ഥലം മാറ്റം നൽകി. സർവ്വേ ആൻറ്  ലാന്റ് റെക്കോർഡ് ഡയറക്ടർക്ക് യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ തമ്പാനെതിരേ നടപടി. ഓഫീസിലെ സ്ത്രീകളായ മറ്റ് ജീവനക്കാർക്കും ടെക്നിക്കൽ അസിസ്റ്റന്റിന്റെ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇത് തുടരുകയാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ മാസങ്ങളായിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് റവന്യൂ മന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...