പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ പിടികൂടിയതിൽ നടപടി ; ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെടുത്ത സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ കർശന നടപടിയുമായി സിറ്റി പോലീസ് കമ്മീഷണർ. ഈ മാസം ഏഴാം തീയതിയാണ് ജയിലിലെ ഹോമിയോ ഡിസ്പെൻസറിക്കുള്ളിൽ മരുന്നുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. വിവരം ഉടൻ തന്നെ ജയിൽ അധികൃതർ പൂജപ്പുര പോലീസിനെ അറിയിച്ചെങ്കിലും ഏഴ് ദിവസം കഴിഞ്ഞിട്ടും ഫോൺ ഏറ്റുവാങ്ങാനോ കേസെടുക്കാനോ പോലീസ് തയ്യാറായിരുന്നില്ല.

ജയിലിലെ ആശുപത്രി സ്റ്റോറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരായ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പോത്തൻകോട് രജി വധക്കേസിലെ പ്രതിയും രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതിയും എസ്ഡിപിഐ പ്രവർത്തകനും ആയ രണ്ട് പേരെയാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ്, ഫോണിന്റെ സിഡിആർ രേഖകൾ പരിശോധിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് ശേഷം പ്രതികളെന്ന് സംശയിക്കുന്ന വിനീത്, മുഹമ്മദ് അസ്ലം എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു

0
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര...