പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ പിടികൂടിയതിൽ നടപടി ; ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെടുത്ത സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ കർശന നടപടിയുമായി സിറ്റി പോലീസ് കമ്മീഷണർ. ഈ മാസം ഏഴാം തീയതിയാണ് ജയിലിലെ ഹോമിയോ ഡിസ്പെൻസറിക്കുള്ളിൽ മരുന്നുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. വിവരം ഉടൻ തന്നെ ജയിൽ അധികൃതർ പൂജപ്പുര പോലീസിനെ അറിയിച്ചെങ്കിലും ഏഴ് ദിവസം കഴിഞ്ഞിട്ടും ഫോൺ ഏറ്റുവാങ്ങാനോ കേസെടുക്കാനോ പോലീസ് തയ്യാറായിരുന്നില്ല.

ജയിലിലെ ആശുപത്രി സ്റ്റോറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരായ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പോത്തൻകോട് രജി വധക്കേസിലെ പ്രതിയും രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതിയും എസ്ഡിപിഐ പ്രവർത്തകനും ആയ രണ്ട് പേരെയാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ്, ഫോണിന്റെ സിഡിആർ രേഖകൾ പരിശോധിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് ശേഷം പ്രതികളെന്ന് സംശയിക്കുന്ന വിനീത്, മുഹമ്മദ് അസ്ലം എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...