23 ആഴ്ചയിൽ ജനിച്ച കുഞ്ഞിന് ജീവിതം നൽകി അടൂര്‍ ലൈഫ് ലൈൻ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : 2026 ജനുവരി മൂന്നിന് നിതാര ഒരു വയസ്സുകാരിയായി. പക്ഷേ ആ ഒരുവർഷം പിന്നിട്ടത് സാധാരണ ഒരു ജന്മദിനകഥയല്ല – ജീവിതത്തിനും മരണത്തിനുമിടയിൽ നിന്നുള്ള അതിജീവനത്തിന്റെ കഥയാണ്. മാസം തികയാതെ, വെറും 23 ആഴ്ചയും നാല് ദിവസവും മാത്രം പ്രായമായപ്പോൾ നിതാര ലോകത്തെത്തി. ജനനസമയത്ത് പ്രിജിന്റെയും നയനയുടെയും ഈ പൊന്നോമന മകളുടെ തൂക്കം വെറും 600 ഗ്രാം. ഒരു കൈക്കുമ്പിൾ പോലെ ചെറുതായിരുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ, പ്രതീക്ഷയേക്കാൾ കൂടുതൽ ആശങ്കയായിരുന്നു മാതാപിതാക്കളുടെ മനസ്സിൽ.

ഒരു ഒരുക്കവുമില്ലാതെ പെട്ടെന്ന് ഉണ്ടായ ഗുരുതരാവസ്ഥയാണ് അടിയന്തിര സിസേറിയനിലേക്ക് നയിച്ചത്. ജനിച്ചതോടെ തന്നെ നിതാര നിയോനേറ്റൽ ഐ.സി.യുവിലേക്കു മാറി. രണ്ടാഴ്ചയോളം വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. ഓരോ മണിക്കൂറും നിർണായകമായിരുന്ന ആ ദിവസങ്ങളിൽ, അത്യാധുനിക സൗകര്യങ്ങളുള്ള ലൈഫ് ലൈൻ ആശുപത്രിയുടെ നിയോനേറ്റൽ ഐ.സി.യുവിൽ നാലുമാസത്തോളം നീണ്ട തീവ്രപരിചരണമാണ് കുഞ്ഞിന് ലഭിച്ചത്.

നിയോനാറ്റൽ ഐ സി യൂ മേധാവി ഡോ.ബിനു ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള നിയോനേറ്റൽ ടീമും, നവജാത ശിശുക്കളെ പരിചരിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള നേഴ്സുമാരുടെയും അക്ഷീണ പരിശ്രമവും ചേർന്നപ്പോൾ അത്ഭുതം സംഭവിച്ചു. മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറുമ്പോൾ നിതാരയുടെ തൂക്കം 2000 ഗ്രാം (രണ്ടു കിലോ) ആയിരുന്നു. അതിലുപരി കുഞ്ഞ് പൂർണ ആരോഗ്യത്തിലുമെത്തി. അതുകൊണ്ടുതന്നെ നിതാരയുടെ ഒന്നാം പിറന്നാൾ ആഘോഷം വീട്ടിലല്ല, ജീവിതം തിരിച്ചുകിട്ടിയ ആ ഇടത്താണ്, ലൈഫ് ലൈൻ ആശുപത്രിയുടെ നിയോനേറ്റൽ ഡിപ്പാർട്മെന്റിൽ. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സാന്നിധ്യത്തിൽ കേക്ക് മുറിക്കുമ്പോൾ അത് ഒരു ജന്മദിനാഘോഷമല്ലാതെ നന്ദിയുടെ നിമിഷവുമായിരുന്നു.

ലൈഫ് ലൈൻ ആശുപത്രിയിലെ ഇത്തരം അതിജീവനകഥകൾക്ക് നിതാര മാത്രം ഉദാഹരണമല്ല. 2022-ൽ വെറും 23 ആഴ്ചയിൽ 415 ഗ്രാം തൂക്കത്തോടെ ജനിച്ച ദേവാംശിഖയാണ് ഇവിടെ ഇതുവരെ ഏറ്റവും കുറവ് തൂക്കത്തിലും ആഴ്ചയിലും ജനിച്ച കുഞ്ഞ്. ഇന്ന് നാലുവയസ്സായ ദേവാംശിഖ പൂർണ ആരോഗ്യത്തോടെ കളിച്ചുനടക്കുന്നു.
അതിനാൽ നിതാരയുടെ ഒന്നാം പിറന്നാൾ ഒരു കുഞ്ഞിന്റെ വളർച്ചയുടെ ആഘോഷം മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൂട്ടായ്മ ജീവിതം തിരികെ നൽകുന്ന അത്ഭുതത്തിന്റെ ആഘോഷവുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...