അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹത ; കോൺഗ്രസ് പ്രതിഷേധ മാർച്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹത. ഒരാഴ്ചക്കിടെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. വെള്ളിയാഴ്ച്ച അടൂർ നഗരസഭയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കത്തി നശിച്ചു. മുനിസിപ്പൽ എഞ്ചിനീയറുടെ കാറിന് വൈകിട്ട് അഞ്ചുമണിയോടെ തീപിടിച്ചു. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വിഭാഗത്തിന്റെ വാഹനം കത്തി നശിച്ചു. ആദ്യ സംഭവത്തിൽ അസ്വാഭാവികതകൾ ഒന്നും തോന്നിയില്ലെങ്കിലും രണ്ടാമതും ആവർത്തിച്ചപ്പോഴാണ് സംശയങ്ങൾക്കിടയാക്കിയത്.

ഒരാഴ്ചയ്ക്കിപ്പുറം വീണ്ടും മറ്റൊരു വാഹനം കൂടി അഗ്നിക്ക് ഇരയായപ്പോഴാണ് കൂടുതൽ സംശയങ്ങളിലേക്ക് നയിച്ചത്.
ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ തീ കത്തിക്കാൻ മറ്റ് രാസവസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പോലീസിന്റെ സംശയം. അടൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സിസിടിവികൾ ഒന്നുമില്ലാത്ത ഒഴിഞ്ഞ പ്രദേശമായതിനാൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല. സംഭവത്തിൽ നഗരസഭ സെക്രട്ടറി പോലീസിൽ പരാതി നൽകാൻ വൈകിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...