പൊന്നല്ല … പൊന്നുതമ്പുരാനാണ് അടൂര്‍ ആര്‍.ഡി.ഒ ; വയല്‍ നികത്താന്‍ അനുമതി നല്‍കിയിട്ടില്ല – അനധികൃതമായി നികത്തിയവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിട്ടില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരം ഉള്‍പ്പെടെയുള്ള പ്രദേശത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍. വളരെ മാതൃകാപരമാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒന്നാകെ ഇദ്ദേഹത്തെ കണ്ടുപഠിച്ചാല്‍, ഇദ്ദേഹത്തിന്റെ കൃത്യനിര്‍വഹണരീതി അവലംബിച്ചാല്‍ കേരളം ചിലര്‍ക്കൊക്കെ പറുദീസയാകും എന്നകാര്യത്തില്‍ സംശയമില്ല. ഇദ്ദേഹത്തിന്റെ അധികാരപരിധിയില്‍ കഴിഞ്ഞ കുറേ നാളുകളായി വയല്‍ നികത്തല്‍ തകൃതിയായി നടക്കുകയാണ്. പരാതിക്കാര്‍ തുടര്‍ച്ചയായി മുറവിളി കൂട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. യാതൊരു അനുമതിയും ഇല്ലാതെയാണ് വ്യാപകമായി വയലുകള്‍ നികത്തുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമവും ഇദ്ദേഹത്തിന്റെ മേശമേല്‍ ഇരുന്ന് ഞെളിപിരി കൊള്ളുകയാണ്, പക്ഷെ പൊന്നുതമ്പുരാന്‍ ഇതൊന്നും കാണുന്നില്ല. കണ്ടമട്ട് കാണിക്കുന്നില്ല എന്നതാണ് ശരി. ഇക്കാര്യം ഇദ്ദേഹത്തിന്റെ  ഓഫീസ്  തുറന്നു സമ്മതിക്കുകയും അത് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തതാണ് ഏറെ വിചിത്രം. വിവരാവകാശ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ അനില്‍ കാറ്റാടിക്കലിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ അടൂര്‍ ആര്‍.ഡി.ഓയുടെ കസേരയുടെ മഹത്വം വ്യക്തമാണ്.

അനില്‍ കാറ്റാടിക്കല്‍ 2023 ഡിസംബര്‍ 23 നാണ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.  പത്തനംതിട്ട വില്ലേജിലെ 19386 നമ്പര്‍ തണ്ടപ്പേരില്‍ റീസര്‍വേ 367/3A2, 367/3B2, 368/1-3-2 ല്‍പ്പെട്ട 18.36 ആര്‍ വയല്‍ GRN No. KL0192111042023 M GRN (23/9/2023) ഫയല്‍ നമ്പര്‍ 1068/2023 പ്രകാരം 28/9/2023 ല്‍ തരംമാറ്റി ആര്‍.ഡി.ഓ ഉത്തരവ് നല്‍കിയിരുന്നു. ഇതിനോട് ചേര്‍ന്നുകിടക്കുന്ന ഒരേക്കറോളം വയലും മദ്ധ്യത്തിലൂടെ ഒഴുകിയിരുന്ന തോടും പൂര്‍ണ്ണമായി മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും അനില്‍ വിവരാവകാശ അപേക്ഷയില്‍ പറയുന്നു. ഈ വയല്‍ മണ്ണിട്ട്‌ നികത്തുന്നതിനോ ഇപ്പോള്‍ രൂപമാറ്റം വരുത്തി നിയമവിധേയമാക്കിയ 18.36 ആര്‍ വയല്‍ മണ്ണിട്ട്‌ നികത്തുന്നതിനോ അടൂര്‍ ആര്‍.ഡി.ഓ അനുമതി നല്‍കിയിട്ടുണ്ടോ എന്നായിരുന്നു അനില്‍ കാറ്റാടിക്കലിന്റെ ചോദ്യം.

വയല്‍ നികത്തുന്നതിന് നിയമപരമായ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അനധികൃതമായി വയല്‍ നികത്തിയതിനെതിരെ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമവും അനുസരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ നടപടികളുടെ പകര്‍പ്പും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വയലുകള്‍ മണ്ണിട്ട്‌ നികത്തി രൂപമാറ്റം വരുത്തുന്നതിന് അടൂര്‍ ആര്‍.ഡി.ഓ അനുമതി നല്‍കിയിട്ടില്ലെന്നും അനധികൃതമായി വയല്‍ നികത്തിയതിനെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും ഒരുകാര്യം വളരെ വ്യക്തമാണ്. ആര്‍ക്കും വയലുകള്‍ നികത്താം, തോടുകള്‍ കയ്യേറാം, ആരുടേയും അനുമതി വേണ്ട, ആരും നടപടിയെടുക്കാന്‍ വരില്ല. പാവപ്പെട്ടവന്‍ കൂരവെക്കാന്‍ അനുമതി ചോദിച്ചാല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമവും പത്തിവിടര്‍ത്തി ആടുന്ന കേരളം – സുന്ദര കേരളം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...