ഇന്ത്യയ്ക്ക് ഇന്ന് അഫ്ഗാന്‍ ചലഞ്ച് ; വിജയം മാത്രം ലക്ഷ്യം വെച്ച് കോലിയും സംഘവും ഇറങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

അബുദാബി : ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ രണ്ട് വമ്പൻ തോൽവികൾക്കുശേഷം ഇന്ത്യക്ക് ബുധാഴ്ച അഫ്ഗാൻ ചലഞ്ച്. സെമിഫൈനൽ കാണാതെ പുറത്താകുമെന്ന ഭീതിയിലുള്ള ഇന്ത്യയും സെമി പ്രതീക്ഷയിലുള്ള അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം രാത്രി 7.30 മുതൽ അബുദാബിയിൽ. ആദ്യമത്സരത്തിൽ പാകിസ്താനോട് 10 വിക്കറ്റിനും പിന്നെ ന്യൂസീലൻഡിനോട് എട്ടു വിക്കറ്റിനും തോറ്റതിന്റെ ഞെട്ടലിൽനിന്ന് ഇന്ത്യ മുക്തരായിട്ടില്ല.

അഫ്ഗാനിസ്താനാകട്ടെ സ്കോട്ട്ലൻഡിനെ 130 റൺസിനും നമീബിയയെ 62 റൺസിനും തോൽപ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു. റൺറേറ്റിൽ ഏറെമുന്നിലുള്ള അഫ്ഗാൻ ഇന്ത്യയെയും തോൽപ്പിച്ചാൽ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. ബുധനാഴ്ച തോറ്റാൽ ഇന്ത്യ സെമി കാണില്ലെന്ന് ഉറപ്പാകും. ഒപ്പം ക്യാപ്റ്റൻ വിരാട് കോലിയുടെ കരിയറിലെ മായ്ക്കാനാകാത്ത മുറിവുമാകും. രണ്ടുമത്സരങ്ങളിലെ തോൽവിക്ക് പിന്നിൽ ടീം സെലക്ഷനിലെ പോരായ്മകളും ഉണ്ടെന്ന് വ്യാപകവിമർശനം ഉയർന്നു. ഇതോടെ, അഫ്ഗാനെതിരായ ഇലവൻ തെരഞ്ഞെടുപ്പ് സങ്കീർണമാകും. ആദ്യ രണ്ടുമത്സരങ്ങളും കളിക്കാത്ത സ്പിന്നർ ആർ.അശ്വിനെ കളിപ്പിക്കുകയും അദ്ദേഹം തിളങ്ങുകയും ചെയ്താൽ വിമർശനത്തിന്റെ ആക്കം കൂടും. അതേസമയം അശ്വിന് പകരം ഇറങ്ങിയ വരുൺ ചക്രവർത്തിക്ക് രണ്ടുമത്സരങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. വരുണിനെ വീണ്ടും കളിപ്പിച്ചാലും വിമർശനമുണ്ടാകും.

രണ്ടുമത്സരങ്ങളിലും അവസരം ലഭിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും അത് മുതലാക്കാനായില്ല. ആദ്യമത്സരത്തിൽ കളിച്ച സൂര്യകുമാർ യാദവിന് പരിക്കായതിനാലാണ് ന്യൂസീലൻഡിനെതിരേ ഇഷാൻ കിഷനെ കളിപ്പിച്ചത്. അഫ്ഗാനെതിരേ ഹാർദിക്കിനെ പുറത്തിരുത്തി ഇഷാൻ, സൂര്യകുമാർ എന്നിവരെ ഇറക്കുമെന്ന സൂചനയുണ്ട്. ന്യൂസീലൻഡിനെതിരേ രോഹിതിനെ വൺഡൗണായാണ് ഇറക്കിയത്. ആ പരീക്ഷണം തുടരാൻ ഇടയില്ല. രണ്ടുമത്സരങ്ങളിലും പരാജയമായ രോഹിതിനും തിരിച്ചുവരേണ്ടതുണ്ട്. അഫ്ഗാനിസ്താന്റെ ഓപ്പണർമാരായ ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹസാദ് എന്നിവർ നല്ല ഫോമിലാണ്. പേസർ നവീൻ ഉൾഹഖ്, ലോകത്തെ മികച്ച ബൗളർമാരിലൊരാളായ റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിൻ നിരയും കരുത്തരാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...