അഞ്ച് മാസത്തെ നിശബ്ദതക്ക് ശേഷം ; സമൂഹ മാധ്യമത്തിൽ വൈകാരിക കുറിപ്പുമായി രഞ്ജിത്തിനെതിരായ കേസിലെ അതിജീവിത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഞ്ച് മാസത്തെ നിശബ്ദതക്ക് ശേഷം സമൂഹ മാധ്യമത്തിൽ വൈകാരിക കുറിപ്പുമായി സംവിധായകൻ രഞ്ജിത്തിനെതിരായ കേസിലെ അതിജീവിത. കേസുമായി ബന്ധപ്പെട്ട് കടുത്ത മാനസിക പ്രതിസന്ധികളിലൂടെയാണ് താൻ കടന്നുപോയതെന്ന് നടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തി. ‘ജീവിതത്തിലെ ഏറ്റവും താങ്ങാനാവാത്ത ഘട്ടത്തെയാണ് താൻ കഴിഞ്ഞ അഞ്ച് മാസമായി നിശബ്ദമായി നേരിട്ടതെന്ന് അതിജീവിത പറയുന്നു. പൂർണ്ണമായും തകർന്നുപോയ അവസ്ഥയിലായിരുന്നു.സംഭവിച്ച കാര്യങ്ങളുടെ ആഘാതത്തിൽ ആഴ്ചകളോളം ഉറക്കമില്ലാത്ത രാത്രികളാണ് കടന്നുപോയത്.ഒരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കില്ലെന്ന് ഒരു ഘട്ടത്തിൽ വിശ്വസിച്ചുപോയതായും നടി കുറിച്ചു. മാനസികമായി തളർന്നുവീണപ്പോൾ തന്നെ താങ്ങിനിർത്താൻ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മുന്നോട്ടുവന്നു. അവരുടെ പിന്തുണയാണ് ഈ ഘട്ടത്തെ അതിജീവിക്കാൻ സഹായിച്ചതെന്നും താരം വ്യക്തമാക്കി.

സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ നിയമനടപടികളാണ് കേരളത്തിൽ ഉണ്ടായത്. കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്ന നടി കൗൺസിലിംഗിന് ശേഷമാണ് പോലീസിൽ പരാതി നൽകാൻ തയ്യാറായത്. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലുവയിൽ ടെസ്റ്റ് ഡ്രൈവിനെടുത്ത ബൈക്കുമായി യുവാവ് കടന്നു ; തിരച്ചിൽ

0
ആലുവ :  ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയിൽ ഷോറൂമിൽ നിന്ന്...

കശുവണ്ടി അഴിമതി കേസ്: ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

0
തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട്...

വാട്സ്‌ആപ്പ് യൂസർനെയിം ഫീച്ചർ ഉടൻ നടപ്പാക്കരുതെന്ന് കേന്ദ്രം; മെറ്റയുമായി കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ തടഞ്ഞു.

0
ന്യൂഡൽഹി: ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന വാട്സ്ആപ്പിന്റെ...

നെഞ്ചുവേദന ; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

0
കൊച്ചി:നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ...