കൊല്ലം: ബൈപാസിൽ മങ്ങാട് ഭാഗത്ത് രണ്ട് അപകടങ്ങളിലായി മൂന്നു പേർ മരിച്ചു. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്‍റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. ഇവർ കായംകുളം കണ്ടല്ലൂർ സ്വദേശികളാണ്. തിരുവനന്തപുരത്തുനിന്നും ഹോമിയോപതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി കായംകുളത്തേക്ക് പോകവെയാണ് അപകടത്തിൽപെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു.ബൈക്കപകടമാണ് ഇവിടെ രണ്ടാമത് ഉണ്ടായത്. നെടുമ്പനം സ്വദേശി വി.ജി. രഞ്ജിത്ത് എന്നയാളാണ് മരിച്ചത്. ബൈക്ക് മറിഞ്ഞായിരുന്നു അപകടം.
യാത്രക്കാർ ബോർഡിങ് പാസെടുത്ത ശേഷം ഗേറ്റ് തുറക്കാതായതോടെ അന്വേഷിച്ചപ്പോൾ മാത്രമാണ് വിമാനം 12 മണിക്കൂർ വൈകുമെന്ന് അറിയിച്ചത്. അതുവരെ ഒരു അറിയിപ്പും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അവധി കഴിഞ്ഞ് ദുബൈയിലേക്ക് തിരിച്ചുപോകാനുള്ളവരും കുടുംബത്തോടെ യാത്രചെയ്യുന്നവരും ഉംറക്ക് പോകുന്നവരും കൂട്ടത്തിലുണ്ട്.വീട്ടിലേക്ക് പോയി വരികയോ അല്ലെങ്കിൽ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിക്കുകയോ ചെയ്യാമെന്നാണ് അധികൃതർ ഏറ്റവുമൊടുവിൽ അറിയിച്ചത്. ടാക്സി വിളിച്ച് വീട്ടിലേക്ക് പോയി തിരിച്ചെത്തിയാലും പരമാവധി ആയിരം രൂപ മാത്രമേ അനുവദിക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്.