ആലപ്പുഴ: ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻവിലയിൽ കുതിച്ചുചാട്ടം. മീനിന്റെ ലഭ്യത കുറഞ്ഞു. അപ്രതീക്ഷിതമായി കാലാവസ്ഥ മാറുന്നതിനാൽ പലതീരങ്ങളിലും മത്സ്യത്തൊഴിലാളികൾക്കു കടലിലിറങ്ങാനാകുന്നില്ല. ചെത്തി, അർത്തുങ്കൽ, ചേന്നവേലി, തൈക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്. വള്ളങ്ങളിലും പൊന്തുവള്ളത്തിലുമാണ് ഇപ്പോൾ മത്സ്യബന്ധനം.മുൻകാലങ്ങളിൽ 100 കൊട്ട മത്സ്യം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 40 കൊട്ട മത്സ്യം പോലും ലഭിക്കുന്നില്ലെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. ട്രോളിങ് നിരോധനത്തിനു മുൻപ് കിലോയ്ക്ക് മത്തിക്ക് 80 മുതൽ 100 രൂപ വരെയാണു വിലയെങ്കിൽ ഇപ്പോൾ 160 മുതൽ 200 രൂപ വരെയെത്തി.
ട്രോളിങ് നിരോധനം വന്നതോടെ കായൽ മത്സ്യങ്ങൾക്കു ഡിമാൻഡ് കൂടിയെങ്കിലും വില കൂടിയിട്ടില്ല. കാളാഞ്ചി (600 മുതൽ 700 വരെ), കരിമീൻ (500 – 550), കണമ്പ് (600), ചെമ്പല്ലി (600), ചെമ്മീൻ (400 – 450) എന്നിങ്ങനെയാണു തണ്ണീർമുക്കത്തെ ഇന്നലത്തെ വില. ആലപ്പുഴയിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മീനെത്തിത്തുടങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത മീൻ എത്തുന്നുണ്ടോയെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം ട്രോളിങ് നിരോധനത്തിനു മുൻപുതന്നെ കോഴിയിറച്ചിയുടെ വില ഉയർന്നു നിൽക്കുകയായിരുന്നു. 140–165 രൂപയ്ക്കാണു ജില്ലയിൽ കോഴിയിറച്ചി വിൽക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ മാസം 120 രൂപയായിരുന്നു ചിക്കൻ വില.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























