ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയെന്ന് റിപ്പോർട്ട് ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മകൾ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെന്ന് ആരോപിച്ച് ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ സംഘടനകൾ. കൊൽക്കത്ത പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ സംബന്ധിച്ച് സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചത്. 2024 ഓഗസ്റ്റിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം മതന്യൂനപക്ഷങ്ങൾക്കെതിരെ നൂറുകണക്കിന് ആക്രമണങ്ങൾ നടന്നതായും സംഘടനകൾ അവകാശപ്പെട്ടു.സംഘടനകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ മാത്രം മതന്യൂനപക്ഷങ്ങളിൽപ്പെട്ട 66 പേർ കൊല്ലപ്പെട്ടെന്നും ക്ഷേത്രങ്ങൾ തകർക്കൽ, ഭൂമി പിടിച്ചെടുക്കൽ, വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം തുടങ്ങിയ സംഭവങ്ങൾ ഉണ്ടായെന്നും അവർ പറഞ്ഞു.

2026ന്റെ ആദ്യ പകുതിയിൽ 40 വ്യത്യസ്ത സംഭവങ്ങളിലായി 44 ന്യൂനപക്ഷാംഗങ്ങൾ കൂടി കൊല്ലപ്പെട്ടതായും സംഘടനകൾ ആരോപിച്ചു. ഇതിനൊപ്പം മനുഷ്യാവകാശ പ്രവർത്തകരായ ഷഹരിയാർ കബീർ, ഡോ. അബുൽ ബർകത്ത്, റാണ ദാസ്ഗുപ്ത, സന്യാസി ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരി എന്നിവരുടെ കേസുകളും സംഘടനകൾ ചൂണ്ടിക്കാട്ടി.76കാരനായ മാധ്യമപ്രവർത്തകനും ചലച്ചിത്രപ്രവർത്തകനുമായ ഷഹരിയാർ കബീർ 2024 സെപ്റ്റംബർ മുതൽ ജയിലിലാണെന്നും ആരോഗ്യനില മോശമായിരിക്കെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ കൊലപാതകക്കേസ് നേരിടുകയാണെന്നും സംഘടനകൾ പറഞ്ഞു.

72കാരനായ സാമ്പത്തിക വിദഗ്ധൻ ഡോ. അബുൽ ബർകത്ത് 2025 ജൂലൈയിൽ അറസ്റ്റിലായെന്നും ഈ ജൂണിൽ ജാമ്യം ലഭിച്ചെങ്കിലും നിരവധി കേസുകൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച 77കാരനായ അഭിഭാഷകൻ റാണ ദാസ്ഗുപ്തയ്ക്ക് ചികിത്സ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും സംഘടനകൾ ആരോപിച്ചു. 2024 നവംബറിൽ അറസ്റ്റിലായ ചിന്മയ് കൃഷ്ണ ദാസിനെ ചട്ടോഗ്രാമിലെ അഭിഭാഷകന്റെ കൊലപാതകക്കേസിലും പ്രതിയാക്കിയതായും, എന്നാൽ സംഭവം നടക്കുമ്പോൾ അദ്ദേഹം കസ്റ്റഡിയിലായിരുന്നുവെന്ന് തെളിയിക്കുന്ന കോടതി രേഖകളുണ്ടെന്നുമാണ് സംഘാടകരുടെ വാദം.

ബംഗ്ലാദേശിലെ സ്ഥിതിയിൽ ഇന്ത്യ മൗനം പാലിക്കരുതെന്നും വിഷയത്തിൽ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഔദ്യോഗിക നയതന്ത്ര കുറിപ്പ് നൽകണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. വിഷയം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് നിവേദനം നൽകുമെന്നും സംഘടനകൾ അറിയിച്ചു. അതേസമയം, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ സംബന്ധിച്ച ആരോപണങ്ങളും മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ കേസുകളും കൂടുതൽ ചർച്ചയാകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....