അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ടുവന്നത് സച്ചിന്‍ വാസെ‍യുടെ ഡ്രൈവര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ട് വന്ന് പാര്‍ക്ക് ചെയ്തത് എന്‍ഐഎ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ അസിസ്റ്റന്റ്. എന്‍ ഐഎ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോംബ് നിറച്ച വാഹനത്തെ സച്ചിന്‍ വാസെ മറ്റൊരു വാഹനത്തില്‍ അനുഗമിച്ചെന്നും എന്‍ ഐഎ സ്ഥിരീകരിച്ചു. ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് മുന്നില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം കണ്ടെത്തിയത്. ഈ വാഹനത്തിന്റെ ഉടമയായ മന്‍സുഖ് ഹിരണ്‍ എന്ന വ്യവസായി ഫെബ്രുവരി 17ന് തന്റെ  വാഹനം മുലുന്ദ്-എയ്‌റോളി റോഡില്‍ പാര്‍ക്ക് ചെയ്തു. അന്നുതന്നെ മുന്‍സുഖ് ഹിരണ്‍ ഈ വാഹനത്തിന്റെ താക്കോല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി സച്ചിന്‍ വാസെയ്ക്ക് കൈമാറി.

പീന്നീട് ദുരൂഹ സാഹചര്യത്തില്‍ മന്‍സുഖ് ഹിരന്റെ  ജഡം കടലിടുക്കില്‍ കണ്ടെത്തുകയായിരുന്നു. മന്‍സുഖ് ഹിരണ്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മന്‍സുഖ് ഹിരനെ കൊന്നതാണെന്നും സച്ചിന്‍ വാസെയാണ് ഇതിന് പിന്നിലെന്നും മന്‍സുഖ് ഹിരന്റെ  ഭാര്യ വെളിപ്പെടുത്തിയതോടെയാണ് കേസന്വേഷണം മുംബൈ പോലീസിന്റെ കയ്യില്‍ നിന്നും എന്‍ ഐഎ ഏറ്റെടുത്തത്. പിന്നീട് മന്‍സുഖ് ഹിരനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മന്‍സുഖ് ഹിരണ്‍ ഫിബ്രവരി 17ന് മുലുന്ദ്-എയ്‌റോളി റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം പിന്നീട് വാസെയുടെ സ്വകാര്യ ഡ്രൈവര്‍ അവിടെ നിന്നും എടുത്ത് സച്ചിന്‍ വാസെ താമസിക്കുന്ന സാകേത് ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്ക് ചെയ്തു. 19ന് ഡ്രൈവര്‍ വാഹനം ക്രഫോഡ് മാര്‍ക്കറ്റിലുള്ള പോലീസ് ആസ്ഥാനത്ത് എത്തിച്ചു. ഫെബ്രുവരി 21ന് വീണ്ടും വാഹനം വാസെയുടെ താമസസ്ഥലത്ത് ഡ്രൈവര്‍ എത്തിച്ചു. 25ന് രാത്രിവരെ വാഹനം അവിടെയായിരുന്നു. അന്ന് രാത്രി വാഹനം അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലിയയ്ക്ക് മുന്നില്‍ എത്തിച്ച്‌ ഉപേക്ഷിച്ചു.

ഈ വാഹനത്തെ സച്ചിന്‍ വാസെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നു. പിന്നീട് ഡ്രൈവര്‍ വാസെ ഓടിച്ചിരുന്ന വാഹനത്തില്‍ കയറി മടങ്ങിപ്പോയി. പിന്നീട് നമ്പര്‍ പ്ലേറ്റ് മാറ്റി വാസെയുടെ വാഹനം വീണ്ടും അംബാനിയുടെ വസതിക്ക് സമീപത്തെത്തി. അവിടെ നേരത്തെ ഉപേക്ഷിച്ച വാഹനത്തില്‍ ഇസ്ലാമിക തീവ്രവാദികളുടേതെന്ന് സംശയം തോന്നിക്കുന്ന ഭീഷണിക്കത്ത് വെച്ചു. സച്ചിന്‍ വാസെ തന്നെയാണ് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വേഷത്തില്‍ ഭീഷണിക്കത്ത് ആന്റിലിയയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ വെച്ചതെന്നും പറയപ്പെടുന്നു.

ഈ വാഹനത്തിന്റെ  നീക്കങ്ങള്‍ പുറത്ത് ഒരാളും അറിയാതിരിക്കാന്‍ സച്ചിന്‍ വാസെയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം താമസിച്ച സാകേത് സൊസൈറ്റിയിലേയും പോലീസ് ആസ്ഥാനത്തെയും സിസിടിവികള്‍ നശിപ്പിച്ചിരുന്നതായും എന്‍ ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ഗൂഡാലോചനയില്‍ മറ്റ് ഏതൊക്കെ വമ്പന്മാര്‍ പങ്കാളികളായിട്ടുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ എന്‍ ഐഎ അന്വേഷിക്കുന്നത്. ഇതിന് മുംബൈ പോലീസ് ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ ഐഎ ശേഖരിച്ചു. 45 ദിവസത്തിനുള്ളില്‍ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കും.

ഇതിനിടെ ഈ ഗൂഡനീക്കങ്ങളില്‍ സ്വകാര്യത കാത്ത് സൂക്ഷിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സച്ചിന്‍ വാസെ താമസിച്ചതായും എന്‍ഐഎ പറഞ്ഞു. ഇതിന് സച്ചിന്‍ വാസെയ്ക്ക് പണം നല്‍കിയത് മറ്റൊരു ബിസിനസ്സുകാരനാണെന്ന് പറയുന്നു. അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ചതും അതിനുള്ളില്‍ ഇസ്ലാമിക ഭീകരവാദികളുടേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്തും വെച്ചത് അംബാനിയില്‍ നിന്നും സുരക്ഷയുടെ പേരില്‍ വന്‍തുക തട്ടിയെടുക്കാനായിരുന്നെന്നും പറയപ്പെടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...