ആംബുലന്‍സിന്‍റെ വാതില്‍ തുറക്കാനാവാതെ അകത്തു കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആംബുലന്‍സിന്‍റെ വാതില്‍ തുറക്കാനാവാതെ അകത്തു കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് ബീച്ച്‌ ആശുപത്രി ആര്‍എംഒയോട് ഇതു സംബന്ധിച്ച വിശദീകരണം ഇന്നു തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.

ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്. സ്‌കൂട്ടറിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബീച്ച്‌ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ മഴു ഉപയോഗിച്ച്‌ വാതില്‍ വെട്ടിപ്പൊളിച്ച്‌ രോഗിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടനെ ബീച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ബീച്ച്‌ ആശുപത്രിയിലെ ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കോയമോന്‍റെ രണ്ടു സുഹൃത്തുക്കളും ഒരു ഡോക്ടറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയ ആംബുലന്‍സിന്‍റെ വാതില്‍ തുടക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം സുഷ്ടിച്ചത്. അകത്തുള്ളവര്‍ തുറക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.

ഡ്രൈവര്‍ പുറത്തിറങ്ങി സ്‌ക്രൂഡ്രൈവര്‍ ഉപേയാഗിച്ചു തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചവിട്ടി തുറക്കാനും കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ ഒരു ചെറിയ മഴുവുമായി എത്തി വാതില്‍ വെട്ടിപ്പൊളിച്ച്‌ രോഗിയെ പുറത്തെത്തിക്കുകയായിരുന്നു. പിന്നാലെ കോയമോന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വാതില്‍ തുരുമ്പെടുത്തതാണ് തുറക്കാന്‍ കഴിയാതിരിക്കാന്‍ കാരണം. കാലപ്പഴക്കം വന്ന ആംബുലന്‍സാണിത്. 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇടക്കിടെ കേടാവുന്ന ആംബുലന്‍സ് മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

സംഭവത്തിന് പിന്നാലെ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റി. ആശുപത്രിയിലെ മറ്റൊരു ആംബുലന്‍സും കേടായ അവസ്ഥയിലാണ്. നിലവില്‍ ആശുപത്രിക്ക് ആംബുലന്‍സ് സംവിധാനം ഇല്ല. എം.കെ. രാഘവന്‍ എപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച്‌ ആംബുലന്‍സിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിതായി ഡിഎംഒ പറഞ്ഞു. രണ്ടുമാസത്തിനകം പുതിയ ആംബുലന്‍സ് എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിയുടെ ‘ചെറ്റ’ പരാമർശം ; വിമർശനവുമായി ജി സുധാകരൻ

0
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ...

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....