മമത ബാനര്‍ജിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ജനരോഷം ശക്തമാവുകയാണ് ; അമിത്ഷാ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവക്കെതിരെ ജനരോഷം ശക്തമാവുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രണ്ട് ദിവസത്തെ ബംഗാള്‍ പര്യടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ‘തൃണമൂലിന്റെ മരണമണി മുഴങ്ങി കഴിഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികരത്തിലേറും. അതുവഴി സുവര്‍ണ ബംഗാളെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാവുക.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തന്നെ ബി.ജെ.പിക്ക് ഭരണത്തിലേറാന്‍ കഴിയും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വമ്പിച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും’ അമിത്ഷാ പറഞ്ഞു. നിര്‍ധനര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പദ്ധതികള്‍ തടഞ്ഞുവെക്കുന്നത് വഴി ബി.ജെ.പിയെ തുരത്താമെന്നാണ് മമത വിചാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ബി.ജെ.പി സംസ്ഥാന ഘടകത്തെ അഴിച്ചുപണിത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബി.ജെ.പി ഇവിടെ പുറത്തെടുത്തത്. 42ല്‍ 18 സീറ്റുകളാണ് നേടിയത്. 2014ല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...