വനഭൂമി സ്വകാര്യ സ്ഥാപനത്തിന് ; കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസികളുടെ പുനരധിവാസത്തിന് നല്‍കിയ വനഭൂമി സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ വ്യാപകമായ കൈമാറ്റവും കൈയേറ്റവും നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ആദിവാസി ഭൂ സംരക്ഷണ നിയമങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റി പിരിച്ചുവിട്ട് ഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട് കലക്ടര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ തുടങ്ങിയവര്‍ ആദിവാസികളുടെ ഭൂമി കൈയേറുന്നവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

1975ല്‍ 420 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് 2730 നിക്ഷിപ്ത വനഭൂമി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കൂട്ടികൃഷി നടത്താനാണ് ഫാമിങ് സൊസൈറ്റി രൂപീകരിച്ചത്. കാപ്പി, ഏലം, കുരുമുളക്, ഗ്രാമ്പു മറ്റു നാണ്യവിള കൃഷികള്‍ സൊസൈറ്റി ചെയ്തിരുന്നു. ആദിവാസികളെ കൃഷിയില്‍ സ്വയംപര്യാപ്തരാക്കി അഞ്ചുവര്‍ഷം കഴിയുമ്ബോള്‍ അവരുടെ ഭൂമി വിട്ടു കൊടുക്കാമെന്ന് വ്യവസ്ഥ സര്‍ക്കാര്‍ പിന്നീട് പാലിച്ചില്ല. ഈ പ്രദേശത്ത് താമസിച്ചിരുന്ന പ്രാക്തന ഗോത്ര വര്‍ഗക്കാരുടെ കൃഷിഭൂമിയും ഇക്കാലത്ത് ഫാമിനോട് ചേര്‍ത്തു.

പട്ടികവര്‍ഗ വകുപ്പില്‍നിന്ന് നിയോഗിക്കുന്ന ഫാമിങ് സൊസൈറ്റി സെക്രട്ടറിയും ഐ.ടി.ഡി.പി ഓഫീസറും ചേര്‍ന്ന് അഴിമതിയും ധൂര്‍ത്തും നടത്തി. അതിനാല്‍ ഫാമിങ് സൊസൈറ്റി വര്‍ഷങ്ങളായി നഷ്ടത്തിലാണ്. സൊസൈറ്റി അധികൃതര്‍ കൃഷി വികസിപ്പിച്ചില്ല. ആദിവാസികളുടെ ഭൂമിയിലെ കൃഷി നശിച്ചു. ഇപ്പോള്‍ ഫാമിലെ വലിയൊരു പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്. 2019ല്‍ ആദിവാസികളുടെ പട്ടയ ഭൂമി മറ്റു സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് കൊടുത്തു. കരാറില്‍ ഒപ്പുവെച്ചത് ഒറ്റപ്പാലം സബ് കളക്ടറാണ്. കരാറില്‍ സാക്ഷിയായി ഒപ്പിട്ടത് അട്ടപ്പാടിയിലെ ഐ.ടി.ഡി.പി ഓഫീസര്‍ കൃഷ്ണ പ്രസാദാണ്.

1975 പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിക്ഷിപ്ത വനഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്തിരുന്നു. സൊസൈറ്റികള്‍ ഉദ്യോഗസ്ഥ അഴിമതിയുടെ കൂത്തരങ്ങായപ്പോള്‍ സര്‍ക്കാര്‍ സൊസൈറ്റികള്‍ തിരിച്ചുവിട്ടു. ഭൂമിയുടെ അവകാശികളായ ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വരെ വിതരണം ചെയ്തിട്ടുണ്ട്. വയനാട്ടിലെ സുഗന്ധഗിരി ,പ്രിയദര്‍ശിനി, പൂക്കോട്, കോഴിക്കോട് വട്ടച്ചിറ തുടങ്ങിയ നഷ്ടത്തിലായ ഫാമുകളിലെ സൊസൈറ്റികള്‍ പിരിച്ചുവിട്ടാണ് ആദിവാസികള്‍ക്ക് ഭൂമി നല്‍കിയത്. അതുപോലെ അട്ടപ്പാടിയിലെ ഫാമിംഗ് സൊസൈറ്റി പിരിച്ചുവിട്ട് ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാണ് ആവശ്യം. വെള്ളിങ്കിരി( വരമല ഫാം), ടി.കെ കാടന്‍, മണി(ചിണ്ടക്കി ഫാം), ശിവദാസന്‍ (പോത്തുപ്പാടി), ടി.ആര്‍.ചന്ദ്രന്‍ (വട്ടലക്കി ), കോങ്കറ (പോത്തുപ്പാടി), അട്ടപ്പാടി സുകുമാരന്‍ തുടങ്ങിയവരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...