തിരുവനന്തപുരം : ഒരു വിവാഹബന്ധം നിലനിൽക്കേ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതായി ഭാര്യയുടെ പരാതി. ചിറയിൻകിഴ് സ്വദേശി സ്വാന്തനയാണ് ചിറയൻകിഴ് സി.ഐ ക്ക് പരാതി നൽകിയത്. വിവാഹ മോചന കേസ് നിലനിൽക്കേ ഭർത്താവ് പ്രജേഷ് പത്തനാപുരം പാടം സ്വദേശി അയന വിജയൻ എന്ന യുവതിയെയാണ് കഴിഞ്ഞമാസം വിവാഹം കഴിച്ചത്. കഴക്കൂട്ടം പടിക്കവിളകം ഭഗവതി ക്ഷേത്രത്തിൽ വെച്ച് ബന്ധു മിത്രാതികളുടെ സാന്നിധ്യത്തിലാണ് രണ്ടാം വിവാഹം നടന്നത്.
വിദേശത്ത് ആയിരുന്ന പ്രജേഷ് നാട്ടിൽ തിരികെ വന്ന് തന്നെ സമീപിച്ച് കേസവസാനിപ്പിക്കാമെന്നും വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂടെ കഴിയുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനുശേഷമാണ് ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചത്. എന്റെ ഭര്‍ത്താവാണെന്നുള്ള വിവരം മറച്ചുവെച്ചു കൊണ്ടാണ് അയന വിജയനുമായി വിവാഹിതനായതെന്നും പരാതിയില്‍ യുവതി പറയുന്നു.
ഫോണിലൂടെ വിവരം വിളിച്ചറിയിച്ചപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. എന്റെ ജോലി സ്ഥലത്ത് വന്ന് ഭീഷണിപ്പെടുത്തുകയും ചീത്തവിളിച്ച് എന്നെ അധിക്ഷേപിക്കുകയും എന്നെ ജീവിക്കാന്‍ അനുവദിക്കാതെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു. ആദ്യ വിവാഹത്തിൽ പ്രജീഷിനും അയനക്കും 5 വയസ്സ് ഉള്ള ആൺകുട്ടി ഉണ്ട്.