പത്തനംതിട്ട : കെ – റെയിലിന്റെ പേരു പറഞ്ഞ് കേരളത്തിലെ സാധാരണക്കാരന്റെ ഭുമിയും സമാധാനവും പിടിച്ചു വാങ്ങി കണ്ണീർ റെയിലുണ്ടാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിൻ പ്രസ്താവിച്ചു. കേരളത്തിന്റെ നന്ദി ഗ്രാമായി സിൽവർ ലൈൻ ജനവിരുദ്ധ പദ്ധതി മാറുമെന്നും പിണറായി സർക്കാരിന്റെ പതനം ആരംഭിച്ചുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ – റെയിൽ വിരുദ്ധ കളക്ടറേറ്റ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനം അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ടൗൺ ചുറ്റി കളക്ടറേറ്റ് ഗേറ്റിൽ പോലീസ് തടഞ്ഞു.
യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.എം ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ജാഫർ ഖാൻ സ്വാഗതം പറഞ്ഞു. ലീഗ് ജനറൽ സെക്രട്ടറി സമദ് മേപ്രത്, വി.ഐ ഷാനവാസ്, തെക്കേത്ത് അബ്ദുൽ ഖരീം, എൻ.എ നൈസാം, നിയാസ് റാവുത്തർ, സിയാ മജീദ്, അമീർ ആസാദ്, ഷെഹൻ ഷാ, ഷാഫി കോന്നി, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി തൗഫീക് കൊച്ചു പറമ്പിൽ, മുബാറക് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കെ.പി നൗഷാദ്, രാജാ മുഹമ്മദ്, നെജീബ് പമ്പാവാലി, സജീർ പെരുനാട്, അഷ്റഫ് പന്തളം, സിറാജ് പീടികയിൽ, അൻസിൽ, റാഷിദ്, സിറാജ്, ഫൈസൽ സുൽതാൻ, അഫ് വാൻ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.





























