ആലുവ : ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സിഐക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം. ആലുവ എംഎൽഎ അൻവർ സാദത്ത് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതികളെ പോലെ തന്നെയാണ് സിഐയെന്നും ഇന്നും സിഐ ഡ്യൂട്ടിയിൽ ഉണ്ടെന്നും എംഎൽഎ പറയുന്നു.
അതിനിടെ കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും പോലീസ് കസ്റ്റഡിയില്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്യുമെന്ന് പോലീസ്. ഭര്‍ത്താവിന്‍റെ പീഡനവും സിഐ മോശമായി പെരുമാറിയതുമാണ് മരണകാരണമെന്ന് എഴുതിവെച്ചാണ് മോഫിയ പര്‍വീണ്‍ എന്ന ഇരുപത്തിമൂന്നുകാരി തൂങ്ങിമരിച്ചത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തത് ചോദ്യം ചെയ്തതാണ് സിഐയെ പ്രകോപിപ്പിച്ചത്.





























