കാട്ടാക്കട: വീടിനു മുന്നില്‍വെച്ച് മദ്യപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിയര്‍ കുപ്പി എറിഞ്ഞ് കാറിന്റെ ചില്ലകള്‍ തകര്‍ന്നു. ചെന്നിയോട് ദിലീപ് ഭവനില്‍ പ്രദീപ് (37), സഹോദരങ്ങളായ അരുമാളൂര്‍ അരുവിയോട് കെ.സി ഭവനില്‍ പ്രതീഷ് (36), പ്രദീപ് (41), കരിങ്ങല്‍ അമരത്ത് വിളാകത്ത് വീട്ടില്‍ ബിജു (52), അരുമാളൂര്‍ കോണത്ത് വിളാകത്ത് വീട്ടില്‍ ആരോമല്‍ (24), തൂങ്ങാംപാറ സ്വദേശി ജിത്തു (23) എന്നിവരാണ് മാറനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ബിജുവിന്റെ വീടിനു മുന്നില്‍വെച്ച് ആരോമല്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്തതത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി. തര്‍ക്കം മൂര്‍ച്ചിച്ചപ്പോള്‍ ബിജു സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ആരോമലിനെ സംഘം ചേര്‍ന്ന് മർദിക്കുകയും ചെയ്തു. ഇത് തടയാന്‍ ചെന്ന ആരോമലിന്റെ അമ്മ പ്രീതകുമാരിയെ ബിജുവും സുഹൃത്തുക്കളും ചേര്‍ന്ന് മർദിച്ചതായാണ് പരാതി. ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആരോമല്‍ ബിജുവിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ബിയര്‍ കുപ്പി കൊണ്ട് എറിഞ്ഞ് തകര്‍ത്തു. ബിജുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























