അരിക്കൊമ്പനുവേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പണപ്പിരിവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ കൊണ്ടു വരാന്‍ സമൂഹമാധ്യമങ്ങള്‍ വഴി പണം പിരിച്ചുവെന്ന് ആരോപണം. അരിക്കൊമ്പന്‍ ഫാന്‍സ് കേരളം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആനയ്ക്ക് ഭക്ഷണവും ചികിത്സയും നല്‍കാമെന്ന പേരില്‍ പണം പിരിച്ചെന്നാണ് ആരോപണം. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ജിതിന്‍ രാജിനെതിരെയാണ് ആരോപണം. അതേസമയം അരിക്കൊമ്പനുവേണ്ടി 7 ലക്ഷം രൂപ ചിലര്‍ പിരിച്ചെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. നിലവില്‍ അരിക്കൊമ്പന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും നിരവധി അക്കൗണ്ടുകള്‍ നിലിവിലുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ മുല്ലക്കുടി ഭാഗത്തു കോര്‍ ഏരിയയിലെ ഉള്‍വനത്തില്‍ ഒന്നുമറിയാതെ സൈ്വര്യവിഹാരത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...