ഇസ്ലാമാബാദ് : പാകിസ്ഥാനിൽ പി.പി.പി (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ) നേതാവ് ആസിഫ് അലി സർദാരിയെ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എൽ – എൻ ഉം (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) പി.പി.പിയും ചേർന്ന ഭരണസഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന 68കാരനായ സർദാരി രാജ്യത്തിന്റെ 14ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 411 വോട്ടോടെയാണ് ജയം. എതിരാളിയായ സുന്നി ഇത്തിഹാദ് കൗൺസിൽ ( എസ്.ഐ.സി ) സ്ഥാനാർത്ഥി മഹ്‌മൂദ് ഖാൻ അചക്സായിക്ക് 181 വോട്ടേ നേടാനായുള്ളൂ. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പി.ടി.ഐ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ) പാർട്ടിയുടെ സ്വതന്ത്രർ എസ്.ഐ.സിക്ക് ഒപ്പമാണ്.





























