സ്വത്ത് തര്‍ക്കം ; പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി അടക്കം ചെയ്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 80 വയസ്സുകാരനായ പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള റാണിപേട് ജില്ലയില്‍ അടക്കം ചെയ്തതായി പരാതി. ചെന്നൈയിലെ വളസരവാക്കം പ്രദേശത്താണ് നടുക്കുന്ന സംഭവം റിപ്പോർട്ട്  ചെയ്തത്. സംഭവത്തിനുശേഷം പ്രതിയായ മകന്‍ ഗുണശേഖരന്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടാന്‍ പോലീസ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത്:
ചെന്നൈ സ്വദേശിയായ കുമരേശന്‍ ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. കുമരേശന്റെ ഭാര്യ 2019-ല്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ മരിച്ചു. തുടര്‍ന്ന് വിധവയായ മകള്‍ കാഞ്ചനയ്ക്കൊപ്പം വളസരവാക്കത്തെ വീടിന്റെ രണ്ടാം നിലയിലായിരുന്നു കുമരേശന്‍ താമസിച്ചിരുന്നത്. അതേ വീടിന്റെ ഒന്നാം നിലയിലാണ് കുമരേശന്റെ മകന്‍ ഗുണശേഖരന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്.

മെയ് 15 ന് കാഞ്ചന ഭര്‍ത്താവിന്റെ കുടുംബത്തെ കാണാന്‍ പോയതിനാല്‍ കുമരേശന്‍ വീട്ടില്‍ തനിച്ചായിരുന്നു. മെയ് 19 ന് കാഞ്ചന തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പിതാവിനെ കാണാനില്ലായിരുന്നു. നോക്കിയപ്പോള്‍ പിതാവിന്റെ മുറി പുറത്തുനിന്നും പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് താഴെ എത്തി ഗുണശേഖരനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ തനിക്കും അച്ഛന്‍ എവിടെയാണെന്നറിയില്ലെന്ന് അയാള്‍ പറഞ്ഞു. ഇതോടെ രണ്ടുപേരും ചേര്‍ന്ന് വീടിന്റെ പരിസരങ്ങളിലും മറ്റും അച്ഛനെ തെരഞ്ഞു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് രാത്രി ഏഴുമണിയോടെ ഗുണശേഖരന്‍ പിതാവിനെ അന്വേഷിക്കാന്‍ ക്ഷേത്രത്തിലെത്തി. അവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. കുമരേശന്റെ ഫോണ്‍ സ്വിച് ഓഫ് ആയനിലയിലാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പിതാവിന് എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ എന്ന് സംശയിച്ച കാഞ്ചന അയല്‍വാസികളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മുറി ചവിട്ടിത്തുറന്ന് അകത്തുകടന്നു. അപ്പോള്‍ അവിടുത്തെ കാഴ്ച കണ്ട് എല്ലാവരും ഞെട്ടിപ്പോയി. മുറി മുഴുവനും രക്തക്കറകള്‍ ആയിരുന്നു. തുടര്‍ന്ന് കാഞ്ചന വളസരവാക്കം ഏരിയാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്നിഫര്‍ എന്ന നായയെ വീട്ടില്‍ കൊണ്ടുവന്നു മണം പിടിപിടിപ്പിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ പിതാവ് കുമരേശനെ വെട്ടിക്കൊലപ്പെടുത്തിയത് ഗുണശേഖരനാണെന്ന് തെളിഞ്ഞു. സുഹൃത്ത് വെങ്കിടേശനെ കാണാന്‍ കുറച്ചുദിവസം മുമ്ബ് ഗുണശേഖരന്‍ റാണിപേടിലെ കാവേരിപാക്കത്തിനടുത്തുള്ള ഷോളിങ്കൂരില്‍ പോയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും പോലീസിന് മൊഴി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കുമരേശനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം റാണിപേടയിലെ കാവേരിപാക്കത്ത് സംസ്‌കരിക്കാന്‍ കൊണ്ടുപോയെന്നും കണ്ടെത്തി.

ഷോളിംഗൂരില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനായി ഭൂമി വാങ്ങുന്നത് സംബന്ധിച്ച്‌ താന്‍ റാണിപേടിലേക്ക് വരുന്നുണ്ടെന്ന് ഗുണശേഖരന്‍ സുഹൃത്ത് വെങ്കിടേശനെ അറിയിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക് ബാരലുമായി വാനിലാണ് ഗുണശേഖരന്‍ അവിടെ എത്തിയതെന്നാണ് സൂചന. പിന്നീട് ബിസിനസ് മംഗളകരമാകാന്‍ ഭൂമിയില്‍ ചില സാധനങ്ങള്‍ കുഴിച്ചിടാന്‍ പോകുന്നുവെന്ന് വെങ്കിടേശനോട് പറഞ്ഞു. അതിനുശേഷം വികൃതമാക്കിയ പിതാവിന്റെ മൃതദേഹം കുഴിയില്‍ സംസ്‌ക്കരിച്ചു. പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി കെ മുരളീധരന് പഞ്ചസാര കൊണ്ട് തുലാഭാരം

0
തിരുവനന്തപുരം: പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ...

‘വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ഈ രീതിയിൽ തുടരാനാവില്ല’ ; ചോദ്യപ്പേപ്പർ ചോർച്ചയിൽ സുപ്രീംകോടതി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി....

തിരുരങ്ങാടിയിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന

0
മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ്...

കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ

0
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി...