ഫോട്ടോഗ്രാഫറെ ചുറ്റികക്കടിച്ച്‌ കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചിട്ടു ; നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പുത്തൂര്‍ : ഫോട്ടോഗ്രാഫറെ ചുറ്റികക്കടിച്ച്‌ കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചിട്ടു സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മംഗളൂരു സ്വദേശിയും മൈസൂരു സുബ്രഹ്‌മണ്യ നഗറില്‍ താമസക്കാരനുമായ ജഗദീഷ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ജഗദീഷിന്റെ അമ്മാവന്‍ പടുവന്നൂര്‍ പട്‌ലഡ്ക സ്വദേശി സുബ്ബയ്യ റായ് എന്ന ബാലകൃഷ്ണ, ഭാര്യ ജയലക്ഷ്മി, മകന്‍ പ്രശാന്ത്, അയല്‍വാസിയായ ജീവന്‍ പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തു.

ഭാര്യയോടും മകനോടും ഒപ്പം മൈസൂരുവില്‍ താമസിച്ചിരുന്ന ജഗദീഷ് പുത്തൂരിലെത്തി കുഞ്ചൂര്‍ പഞ്ചയിലെ തന്റെ കൃഷി സ്ഥലം നോക്കാന്‍ പോകാറുണ്ട്. നവംബര്‍ 18 ന് പുലര്‍ച്ചെ മൈസൂരില്‍ നിന്ന് പുത്തൂരിലേക്ക് പോയ ജഗദീഷ് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സഹോദരന്‍ ശശിധറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ജഗദീഷിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ജഗദീഷും അമ്മാവന്‍ ബാലകൃഷ്ണ എന്ന സുബ്ബയ്യ റായിയും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

തനിക്ക് ഭൂമി വാങ്ങുന്നതിനായി ജഗദീഷ് 65 ലക്ഷം രൂപ സുബ്ബയ്യറായിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഭൂമി ജഗദീഷ് അറിയാതെ റായി തന്റെ പേരിലാക്കി. ഈ ഭൂമി റായി പിന്നീട് വില്‍ക്കുകയും ചെയ്തു. നവംബര്‍ 18 ന് കുഞ്ചൂര്‍പഞ്ചയിലെ കൃഷിസ്ഥലത്തുപോയ ശേഷം ജഗദീഷ് ഒമ്‌നി വാഹനത്തില്‍ പട്‌ലഡ്കയില്‍ എത്തുകയും സുബ്ബയറായിയെ കണ്ട് സ്ഥല ഇടപാടില്‍ കാണിച്ച വഞ്ചനയെക്കുറിച്ച്‌ ചോദിക്കുകയും ചെയ്തു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുബ്ബയറായിയും ഭാര്യയും മകനും അയല്‍വാസിയും ചേര്‍ന്ന് ജഗദീഷിനെ ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി കുഴിച്ചിട്ടു. പ്രതികള്‍ കൊലക്കുറ്റം സമ്മതിച്ചതോടെ മൃതദേഹം പോലീസ് സാന്നിധ്യത്തില്‍ വനത്തില്‍ നിന്ന് പുറത്തെടുത്ത് കൂടുതല്‍ പരിശോധനകള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുപെരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....