ബംഗ്ലാദേശ് : ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ വിഷയം ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചതായി ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനെ കുറിച്ചും ചർച്ച നടന്നു. ഇന്ന് ഡൽഹിയിൽ നടന്ന മൂന്നാമത് ഭീകരവിരുദ്ധ ധനസഹായം സംബന്ധിച്ച മന്ത്രിതല സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്.
നിരന്തരം ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്ന വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗ്ലാദേശ് പ്രധാനമന്ത്രി അസദുസ്സമാൻ ഖാനുമായി സംസാരിച്ചു. അതിർത്തിയിലെ വിഷയങ്ങളെ പറ്റിയും പൊതു സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഇരുപക്ഷവും ആശയ വിനിമയം നടത്തിയതായാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങളിലെ ദൈവങ്ങളുടെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബറിൽ, ബംഗ്ലാദേശിലെ ജെനൈദയിലെ ഒരു ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹത്തിന് നേരെ ചില അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ ജൂലായ് മാസത്തിലും ഇസ്‌ലാമിനെ ഇകഴ്ത്തുന്ന ഒരു ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിൽ ചില ആളുകൾ തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ ചില ക്ഷേത്രങ്ങളും കടകളും, നിരവധി വീടുകളും അജ്ഞാതർ നശിപ്പിച്ചിരുന്നു.





























