കോഴിക്കോട് : ഓട്ടോ ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. തൊട്ടിൽപ്പാലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തട്ടാർകണ്ടി മൊയ്തുവിനെയാണ് നാലംഗം സംഘം ആക്രമിച്ചത്. കൈവശമുണ്ടായിരുന്ന വാച്ചും ആധാർകാർഡും പണവും അക്രമികൾ തട്ടിയെടുത്തതായി പാരാതിയുണ്ട്. പെരുവണ്ണാമുഴിയിൽ പോകണമെന്നാവശ്യപ്പെട്ട് രണ്ടുപോർ ഓട്ടോയിൽ കയറിയിരുന്നു. ജാനകിക്കാടെത്തിയപ്പോൾ വാഹനം നിർത്തിച്ച് ഇവർ മർദിക്കുകയായിരുന്നു.
തുടർന്ന് റോഡരുകിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന് ഒരാളെത്തി വെട്ടാൻ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട് പരിസരവാസികളെത്തിയതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. പരിക്കേറ്റ മൊയ്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.





























