അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്. തനിക്ക് പഠിച്ച് ഡോക്ടറാകണമെന്നും ആരൊക്കെ തളര്‍ത്തിയാലും താന്‍ അത് തേടിയെടുത്തിരിക്കുമെന്നും നിതിന്‍ പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും മാനസികമായി തളര്‍ത്തുന്ന എന്തെങ്കിലും സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തന്നോട് ഒരു അധ്യാപകന്‍ പറഞ്ഞെന്നും നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഒരുപാട് പരാതികളുണ്ടെന്നും നിതിന്‍ പറഞ്ഞു.

നമുക്ക് ഡിഎയുടെ എക്‌സാം നടന്നപ്പോള്‍ പൊക്കം കുറഞ്ഞ വെളുത്ത സാര്‍ വന്നില്ലേ. ആ സാര്‍ നല്ല സപ്പോര്‍ട്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ അവരെന്തായാലും ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞു. കാരണം കുറേ പരാതികള്‍ വന്നിട്ടുണ്ട്. ഒന്നുകൊണ്ടും പേടിക്കണ്ട, മാനസികമായി തളര്‍ത്തുന്ന എന്ത് കാര്യമുണ്ടെങ്കിലും വന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് എന്റടുത്ത് പറഞ്ഞത്. ഞാന്‍ ഡ്രോപ്പാക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പൊന്നുമില്ല. എനിക്ക് ആരെന്തുപറഞ്ഞാലും കുഴപ്പമില്ല. എനിക്ക് പഠിക്കണം, ബിരുദമെടുക്കണം. ഡോക്ടറായി ഇറങ്ങണം. അതിപ്പോ ആരൊക്കെ തളര്‍ത്താനുണ്ടെങ്കിലും പഠിച്ചിറങ്ങാന്‍ മനസുണ്ടെങ്കില്‍ അതാണ്. എന്തായാലും നേടിയെടുത്തിരിക്കും-എന്നാണ് നിതിന്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനവും ബിജെപിയിലെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും...

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...