അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുമേല്‍ ഒരു വകുപ്പ് കൂടി ചുമത്താന്‍ കോടതിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുമേല്‍ ഒരു വകുപ്പ് കൂടി ചുമത്താന്‍ കോടതിയുടെ അനുമതി. എറണാകുളം പിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതികള്‍ നേരിട്ട് ഹാജരാകാത്തതില്‍ കോടതി കടുത്ത ഭാഷയില്‍ അതൃപ്തി പ്രകടിപ്പിച്ചു. വരുന്ന തിങ്കളാഴ്ച കേസിലെ 16 പ്രതികളും ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.ശേഷം ചുമത്തിയ കുറ്റം വായിച്ച് കേള്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കുമേല്‍ ഐപിസി 323 ചുമത്താനാണ് ഉത്തരവ്. ഒരു പ്രതിയും ഇന്ന് ഹാജരാകാതെ വന്നതോടെയാണ് കോടതി അധിക കുറ്റം ചുമത്താൻ അനുമതി നൽകിയത്.

അഭിമന്യു വധക്കേസില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹർജിയിലാണ് നിര്‍ദേശം. ഇനി സമയപരിധി നീട്ടിനല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ കോടതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജില്‍ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും മലപ്പുറം ജില്ലയിൽ വന്‍ കൃഷിനാശം

0
മലപ്പുറം: കഴിഞ്ഞ ഏഴു മാസത്തിനിടെ കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും...

സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു

0
കൊച്ചി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്...

പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂർ: പയ്യന്നൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി...

കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി...

0
മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന...