ലഖ്‌നൗ : സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റ് കർശനമാക്കിയതിന് പിന്നാലെ, പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന 23 ജീവനക്കാർ രാജിവെച്ചു. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണം മോഷ്ടിക്കപ്പെട്ടു എന്ന വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്, സംഭാവനകൾ കൈകാര്യം ചെയ്യുന്നതും എണ്ണുന്നതുമായ ജീവനക്കാർക്കായി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് കർശനമായ സുരക്ഷാ-ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. പുതിയ നിയന്ത്രണങ്ങൾ ട്രസ്റ്റിന്റെ പുതിയ നിയമങ്ങൾ അനുസരിച്ച്, ക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് ശേഖരിക്കുന്ന പണം എണ്ണുന്നതിനായി ഒരു പ്രത്യേക ജീവനക്കാരുടെ സംഘത്തെ നിയോഗിക്കും.
മുൻപ് ഹൗസ് കീപ്പിംഗ് ജീവനക്കാരെയും സംഭാവന എണ്ണാൻ നിയോഗിച്ചിരുന്നുവെങ്കിലും, ഇനി മുതൽ അവരെ തങ്ങളുടെ യഥാർത്ഥ ഡ്യൂട്ടിയിലേക്ക് മാത്രമായി മാറ്റും. പണം എണ്ണുന്ന ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർ മോഷ്ടിക്കാനുള്ള സാധ്യതയോ അട്ടിമറിയോ ഒഴിവാക്കാൻ ‘പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ’ ധരിക്കണം. കൂടാതെ, പണം എണ്ണുന്ന പ്രക്രിയയിലുടനീളം കൂടുതൽ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം.






























