കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. അടച്ചുപൂട്ടലല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി. എറണാകുളം കലക്ട്രേറ്റിൽ നടന്ന ചര്‍ച്ചയില്‍ കമ്പനി അധികൃതരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തു.തൊഴിൽ പ്രശ്നത്തിൽ സർക്കാരും ഉദ്യോഗസ്ഥരും തുടക്കം മുതൽ ഇടപെട്ടുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടാവുമെന്ന് കമ്പനിയോട് അറിയിച്ചു.രേഖകൾ പരിശോധിച്ചതിൽ നല്ല നിലയിൽ പ്രവർത്തിച്ച കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടിയെന്ന് ചോദിച്ചു.

ഇന്‍റർനാഷണൽ കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടുന്നുവെന്ന് തുടരെ ചോദിച്ചു. 20 ന് കമ്പനി അധികൃതർ നേരിട്ടെത്താമെന്ന് അറിയിച്ചിട്ടുണ്ട്. ജീവനക്കാർ അതുവരെ വീട്ടിലിരിക്കട്ടെ എന്നാണ് കമ്പനിയുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. കമ്പനിയുടേത് ഇരട്ടത്താപ്പെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. താത്കാലികമായി ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന കമ്പനി നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിരുന്നില്ല. ഇത് മൂലം തൊഴില്‍വകുപ്പ് നല്‍കിയ ഹാജര്‍ പുസ്തകത്തില്‍ ദിവസവും ഒപ്പുവെച്ച് ജീവനക്കാര്‍ തിരികെ പോവുകയാണ്. കൊച്ചിയിലും കോഴിക്കോടുമായി ആയിരത്തോളം ജീവനക്കാരാണ് കോറോ ഹെല്‍ത്ത് കമ്പനിയില്‍ ജോലി ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്‍

0
ദില്ലി: വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ...

കാണിക്ക എണ്ണൽ സുരക്ഷ കർശനമാക്കി ; അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു

0
ലഖ്‌നൗ : സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ അയോധ്യ രാമ...

അതിശക്തമായ മഴ ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമാകുന്നു. എന്നിരുന്നാലും ശക്തമായ മഴ സംസ്ഥാനത്ത്...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന വി.എം സുധീരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...