റാന്നി: ഡിസംബർ 15 മുതൽ 28 വരെ നടക്കുന്ന ശ്രീമത് അയ്യപ്പ മഹാ സത്രം ആത്യാത്മികാചാര്യന്മാരുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. മഹാരാഷ്ട്ര ത്രയംബകേശ്വർ പഞ്ച് അഗ്നി അഖാഡ മഠത്തിലെ സന്യാസി ശ്രേഷ്ഠൻ സ്വാമി പവനപുത്ര ദാസ് സത്ര വേദിയിലെത്തി പൂർണ സമയ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. അയിരൂർ ഞാനാനന്ദാശ്രമം സ്വാമിനി ദേവി സംഗമേശനന്ദ സരസ്വതി സത്ര നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ചിങ്ങോലി ശിവപ്രഭാകര സിദ്ധാശ്രമം മഠാധിപതി സത് ഗുരു രാമാ ദേവി, പത്തനംതിട്ട ജ്ഞാനന്ദാശ്രമം മഠാധിപതി ഞാനാഭ നിഷ്ഠ, സത് സ്വരൂപാനന്ദ സ്വാമികൾ, മാതാ കൃഷ്ണാനന്ദ പൂർണിമ മയി, മാതാ സന്മയീ തീർത്ഥ വാഴുർ തുടങ്ങിയ നിരവധി ആധ്യാത്മികാചാര്യന്മാരാണ് മഹാ സത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്.
കൂടാതെ പ്രശസ്ത ചലച്ചിത്ര താരവും മുൻ രാജ്യ സഭാ അഗവുമായ സുരേഷ് ഗോപി, പന്തളം കൊട്ടാരം നിർവ്വാഹക സമിതി അധ്യക്ഷൻ പി ജി ശശികുമാര വർമ്മ, ജനറൽ സെക്രട്ടറി പി എൻ നാരായണ വർമ്മ, ശബരിമല തന്ത്രിമാർ, മുൻ മേൽശാന്തിമാർ തുടങ്ങിയവരും സത്രത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. അതിനിടെ സത്ര വേദി നിർമാണം തുരുവാഭരണ പാതയിൽ പുരോഗമിക്കുകയാണ്. പ്രധാന പന്തലിന്റെ നിർമാണം ആരംഭിച്ചു. സത്രത്തിനു മുന്നോടിയായി ഇന്നലെ നടന്ന നാരായണീയ യജ്ഞത്തിൽ പാരായണം ചെയ്തത് ഓമല്ലൂർ ശ്രീ രക്തകണ്ഡേശ്വർ നാരായണീയ സമിതിയാണ്. അന്നദാനവും നടത്തി.
നാരായണീയ അന്നദാന യജ്ഞങ്ങളിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ഹരി മുണ്ടപ്പുഴ, വിനീത് കുമാർ, ബിനു കരുണൻ, വിജയലക്ഷ്മി, സാബു പി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.