കെഎസ്ആര്‍ടിസിക്ക്‌ സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ; ആനയ്ക്ക് അടിക്ക് പുറമേ ചവിട്ടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതിന് പിന്നാലെ കെഎസ്ആര്‍ടിസിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ധനവകുപ്പ്. പ്രതിമാസം 50 കോടി രൂപയായിരുന്നു നല്‍കിയിരുന്നത്. ഇത് 30 കോടിയായി വെട്ടിച്ചുരുക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. ഇന്ധനവിലയും ശമ്പള പരിഷ്‌കരണത്തിന്റെ ബാദ്ധ്യതയും വായ്പകളുടെ തിരിച്ചടവുമൊക്കെയുള്ള സാഹചര്യത്തില്‍ സാമ്പത്തിക സഹായം കൂടെ വെട്ടിച്ചുരുക്കുന്നത് കെഎസ്ആര്‍ടിസിക്ക് ഇരട്ടിപ്രഹരമാണ്.

വന്‍കിട ഉപഭോക്തക്കളുടെ പട്ടികയില്‍പ്പെടുത്തി കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ഒറ്റയടിക്ക് ലീറ്ററിന് 21 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ വ്യാഴാഴ്ച തന്നെ സമീപിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. രണ്ടു ഘട്ടങ്ങളിലായി 27.88 രൂപയാണ് ഡീസലിന് കൂട്ടിയത്. പ്രതിമാസം 25 കോടിയുടെ അധിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കാന്‍ തീരുമാനമുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജ് : കെ.കരുണാകരന്റെ പേര് നൽകാൻ ഉത്തരവിറക്കി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം : ജനറൽ ആശുപത്രി കേന്ദ്രമാക്കി തലസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ...

ഇനിയും ആവർത്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

0
വാഷിങ്ടൺ : ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ...