ഇന്ത്യയില്‍ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഇന്ത്യയില്‍ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി. ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ തടവും 19,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം അധികം ജയില്‍ വാസം അനുഭവിക്കേണ്ടി വരുമെന്ന് പ്രത്യേക ജഡ്ജി സഞ്ജീവ് കുമാര്‍ ഉത്തരവിട്ടു.

വ്യാജ പാസ്‌പോര്‍ട്ടും വിസയും ഉണ്ടാക്കി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2017ലാണ് മൊഹ്ദ് ഫിര്‍ദൗസ്, ഇമ്രാന്‍, ഫരീരുദ്ദീന്‍ എന്നിവരെ ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പിടികൂടുന്നത്. അമൃത്സര്‍-ഹൗറ എക്‌സ് പ്രസ്സില്‍ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.

കൂടുതല്‍ അന്വേഷണത്തിലാണ് മൂവരും പാസ്‌പോര്‍ട്ട് വ്യാജമായിയുണ്ടാക്കിയതാണെന്നും എടിഎസ് കണ്ടെത്തിയത്. ഒരു സംശയത്തിനും ഇടമില്ലാതെ എടിഎസ് കേസ് തെളിയിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിത്വം തെളിയിക്കാനായി വ്യാജ തിരിച്ചറിയല്‍ രേഖകളും പ്രതികളുണ്ടാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

0
റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...