ഏതുനിമിഷവും തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം, ഒരുക്കങ്ങൾ തുടങ്ങാൻ അണികൾക്ക് നിർദ്ദേശം നൽകി സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏത് നിമിഷവും ഒരു തെരഞ്ഞെടുപ്പുണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. അടുത്ത മൂന്നോ ആറോ മാസത്തിനുളളില്‍ തെരഞ്ഞെടുപ്പ് നടന്നേക്കാമെന്നും എല്ലാ ഡിഎംകെ പ്രവര്‍ത്തകരും സജ്ജരായിരിക്കണമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയില്‍ നടന്ന ലയന സമ്മേളനത്തില്‍ അണികളെ അഭിസംബോധന ചെയ്യവേയാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്. മുന്‍ എഐഎഡിഎംകെ മന്ത്രി ബെഞ്ചമിന്റെ നേതൃത്വത്തില്‍ നിരവധി എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ഡിഎംകെയില്‍ ചേര്‍ന്നത്. വിജയ്‌യുടെ ഭരണം വളരെ ദുര്‍ബലമാണെന്നും അത് അഞ്ചുവര്‍ഷം തികയ്ക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ അവര്‍ ഭരണം നടത്തുന്നതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ‘ടിവികെയ്ക്ക് ഒറ്റകക്ഷിയായി ഭരിക്കാനുളള ജനപിന്തുണ ലഭിച്ചില്ല. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണമായിരുന്നു. അവര്‍ക്ക് കിട്ടിയത് ആകെ 108 സീറ്റുകളാണ്. അതായത് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷം പോലും അവര്‍ക്ക് ലഭിച്ചില്ല. ഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഗ്രഹത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്തവരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. അടുത്തകാലം വരെ ഞങ്ങളുടെ പുരോഗമന സഖ്യത്തിന്റെ ഭാഗമായിരുന്ന ചില പാര്‍ട്ടികളുടെ പിന്തുണ കാരണമാണ് ടിവികെയ്ക്ക് ആ വണ്ടി ചലിപ്പിക്കാന്‍ തന്നെ ആവുന്നത്.

ഇതൊരു അസ്ഥിരമായ സെറ്റപ്പാണ്. ഈ വണ്ടി ഏത് ജംഗ്ഷനിലാണോ ഏത് വളവിലാണോ ബാലന്‍സ് നഷ്ടപ്പെട്ട് നില്‍ക്കാന്‍ പോകുന്നതെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, ഏത് സമയവും ഒരു തെരഞ്ഞെടുപ്പ് വരാം. അത് ഒരുപക്ഷെ മൂന്നുമാസത്തില്‍ വരാം. അല്ലെങ്കില്‍ ആറ് മാസത്തിനുളളില്‍ വരാം’: സ്റ്റാലിന്‍ പറഞ്ഞു. ഏത് സാഹചര്യത്തെയും നേരിടാന്‍ നാം 100 ശതമാനം സജ്ജരായിരിക്കണമെന്നും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചാല്‍ നമുക്ക് തയ്യാറെടുപ്പിനുളള സമയം ലഭിക്കില്ലെന്നും സ്റ്റാലിൻ പ്രവർത്തകരോട് പറഞ്ഞു. ഈ ലയനസമ്മേളനം ഡിഎംകെയുടെ തിരിച്ചുവരവിനായുളള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ടിവികെ സര്‍ക്കാരിനെതിരെയും എം കെ സ്റ്റാലിന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ തന്നെ സര്‍ക്കാര്‍ വികസന പാതയില്‍ നിന്ന് അകന്നുപോയെന്നും നിക്ഷേപകര്‍ അയല്‍ സംസ്ഥാനങ്ങൾ നോക്കി പോയെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളും കുറ്റകൃത്യങ്ങളും കവര്‍ച്ചയും വര്‍ധിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നും അദ്ദേഹം പറഞ്ഞു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി 23-കാരിയെ കാമുകൻ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

0
ബെംഗളുരു: അത്താഴത്തിന് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ കാമുകന്‍ കുത്തിക്കൊന്നു. ബെംഗളുരുവില്‍ ഞായറാഴ്ച രാത്രി...

കശ്മീരി പണ്ഡിറ്റ് നഴ്‌സ് സർള ഭട്ടിന്റെ കൊലപാതകം; 36 വർഷത്തിന് ശേഷം യാസിൻ മാലിക്കിനെതിരെ...

0
ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള നഴ്‌സായ സര്‍ള ഭട്ടിനെ ക്രൂര...

ഇൻഷൂറൻസ് ക്ലയിം നിരസിച്ചു : മണിപ്പാൽ സിഗ്ന ഹെല്‍ത്ത് ഇൻഷൂറൻസ് മാനേജര്‍ 1,28105 രൂപയും...

0
തൃശ്ശൂര്‍ : കോവിഡ് ചികിത്സയുടെ ഇൻഷൂറൻസ് ക്ലയിം നിരസിച്ചതിനെതിരെ ഫയൽ ചെയ്ത...

വിടി ബൽറാം ചാർത്തി നൽകിയ പേര് ചേരുന്നത് കെ എസ് യുവിന് ; സഞ്ജീവ്...

0
തിരുവനന്തപുരം: വി ടി ബൽറാമിന് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന...