കടപ്പുറത്ത് വീണ്ടും സന്ദർശകരുടെ ആരവം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാസങ്ങളായി അടഞ്ഞു കിടന്ന ബീച്ചിൽ പ്രവേശനം തുടങ്ങി. ഞായറാഴ്ച രാവിലെ തന്നെ ബീച്ചിലേക്ക് കൂട്ടമായി ആളുകളെത്തി. ഉന്തുവണ്ടികളിലും കച്ചവടം ആരംഭിച്ചു. അവധി ദിവസമായതിനാൽ വൈകുന്നേരമായതോടെ നല്ല തിരക്കായി. സൗത് ബീച്ചിലും രാവിലെ മുതൽ ഏറെ പേർ എത്തിയിരുന്നു. ബീച്ച് നോക്കി നടത്താൻ കരാർ നൽകി. നവീകരണം പൂർത്തിയായ ശേഷം ആദ്യമായാണ് കടപ്പുറം സന്ദർശകർക്കായി തുറന്നത്. 

പരിപാലനത്തിന് പകരമായി ചെറിയ വ്യാപാര കേന്ദ്രങ്ങളും പരസ്യവും മറ്റും നൽകി പണം കണ്ടെത്താൻ ശ്രമിക്കുന്ന കരാറുകാർക്കും സന്ദർശകർ എത്തിയത് ആശ്വാസമായി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രാത്രി എട്ട് വരെയാണ്  പ്രവേശനം. തിരക്ക് അധികമുള്ള സമയങ്ങളിൽ പോലീസ് ബാരിക്കേഡുകൾ അല്ലെങ്കിൽ കയർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കണമെന്നാണ് ജില്ല കലക്ടറുടെ നിർദേശം. ഇതിനായി രാവിലെ മുതൽ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.

ഈയിടെ നവീകരിച്ച സൗത് ബീച്ച് മുതൽ വടക്ക് ഓപൺ സ്റ്റേജിന് മുൻവശം വരെയുള്ള കടപ്പുറവും നടപ്പാതയുമടങ്ങിയ ഭാഗമാണ് സോളസ് ആഡ് സൊലൂഷൻസ് എന്ന സ്വകാര്യ സംരംഭകർ സംരക്ഷിക്കുക. ഇതുവരെ കുടുംബശ്രീ പ്രവർത്തകരായിരുന്നു ബീച്ചിൽ ശുചീകരണം നടത്തിയിരുന്നത്. മൂന്ന് കൊല്ലത്തേക്കാണ് പുതിയ കരാർ.

പുൽത്തകിടികളും ചെടികളും സ്ഥാപിച്ച് മനോഹരമാക്കാനും പുതിയ ലൈറ്റുകളും പൊട്ടിയ ടൈലുകളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാനും പരിപാലിക്കാനുമാണ് കരാർ. 3.8 കോടി രൂപ ചെലവിൽ വികസനവും സൗന്ദര്യവത്കരണവും നടത്തിയ കോഴിക്കോട് തെക്കേ കടപ്പുറത്തെ കോർണിഷ് ബീച്ചി‍െൻറ 600 മീറ്ററോളം നീളത്തിൽ വർണചിത്രങ്ങൾ പൂർത്തിയാക്കിയെങ്കിലും ലോക് ഡൗണിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ലൈറ്റ് പോളുകളിൽ പരസ്യം വെക്കാനുള്ള അവകാശം കരാറുകാർക്കാണ്. നാലിടത്ത് ഐസ്ക്രീം-പോപ്കോൺ കിയോസ്ക്കുകൾ സ്ഥാപിക്കും. പരസ്യങ്ങൾ െവക്കുന്നതിന് തുക ഡി.ടി.പി.സിക്ക് നിശ്ചിത കാലാവധിയിൽ അടക്കണം. വൈദ്യുതി ബില്ലടക്കം ലൈറ്റ് കത്തിക്കാനുള്ള ചെലവുകൾ വഹിക്കേണ്ടത് കരാറുകാരാണെന്നാണ് ധാരണ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...