ബി.ജെ.പി പ്രാദേശിക നേതാവായ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ (46) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ബി.ജെ.പി പ്രാദേശിക നേതാവായ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ (46) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇയാളുടെ സുഹൃത്തും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ മുത്തുകുമാര്‍ ആണ് കേസിലെ മുഖ്യപ്രതി. ഭാര്യയുമായി ബിന്ദുകുമാറിന് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് അറുംകൊല എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. അക്കൗണ്ടില്‍ പണം അയച്ച ശേഷം ബിന്ദുമോന് കൂടി നല്‍കാന്‍ പറഞ്ഞിരുന്നു. ഇതും സംശയം കൂടാന്‍ കാരണമായി.

വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്താന്‍ സുഹൃത്തുക്കളായ മാങ്ങാനം സ്വദേശി വിബിന്‍ ബൈജു, ബിനോയ് മാത്യു എന്നിവരും മുത്തുകുമാറിനെ സഹായിച്ചിരുന്നു. കഴിഞ്ഞമാസം ഇരുപത്തിയാറിന് പ്രതികള്‍ ബിന്ധുമോനെ മുത്തുകുമാര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യം നല്‍കിയ ശേഷം മൂവരും ഇയാളെ മര്‍ദിച്ച്‌ കൊലപ്പെടുത്തി. ശേഷം അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...

ലഹരിക്കെതിരെ ഫുഡ്ബോൾ ആവേശം : റാന്നിയിൽ നാളെ ബഹുജന റാലി സംഘടിപ്പിക്കുന്നു ​

0
റാന്നി : "ഫുഡ്ബോളാണ് ലഹരി" എന്ന സന്ദേശമുയർത്തിക്കൊണ്ട് റാന്നി ഗ്രാമപഞ്ചായത്തും റാന്നി...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി...

ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന്...