ബി.ജെ.പി പ്രാദേശിക നേതാവായ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ (46) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ബി.ജെ.പി പ്രാദേശിക നേതാവായ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ (46) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇയാളുടെ സുഹൃത്തും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ മുത്തുകുമാര്‍ ആണ് കേസിലെ മുഖ്യപ്രതി. ഭാര്യയുമായി ബിന്ദുകുമാറിന് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് അറുംകൊല എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. അക്കൗണ്ടില്‍ പണം അയച്ച ശേഷം ബിന്ദുമോന് കൂടി നല്‍കാന്‍ പറഞ്ഞിരുന്നു. ഇതും സംശയം കൂടാന്‍ കാരണമായി.

വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്താന്‍ സുഹൃത്തുക്കളായ മാങ്ങാനം സ്വദേശി വിബിന്‍ ബൈജു, ബിനോയ് മാത്യു എന്നിവരും മുത്തുകുമാറിനെ സഹായിച്ചിരുന്നു. കഴിഞ്ഞമാസം ഇരുപത്തിയാറിന് പ്രതികള്‍ ബിന്ധുമോനെ മുത്തുകുമാര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യം നല്‍കിയ ശേഷം മൂവരും ഇയാളെ മര്‍ദിച്ച്‌ കൊലപ്പെടുത്തി. ശേഷം അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി ; റിട്ട. അധ്യാപകനെ കണ്ടെത്തി

0
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി....

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...