മാഡ്രിഡ് : മാഡ്രിഡ് എയർപോർട്ടിൽ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനത്തിന്റെ മുൻഭാഗം തകർന്നതോടെ പുകയുയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്താണ് പക്ഷി ഇടിച്ചത്. ഐബീരിയ എയർബസ് A321-253NY (XLR) വിമാനത്തിന്റെ മുൻഭാഗമാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗത്തിന്റെ മുക്കാലും തകർന്നു. ക്യാബിനിൽ പുക നിറഞ്ഞതോടെ യാത്രക്കാർ ഓക്സിജൻ മാസ്കുകൾ ധരിച്ചു.
എൻജിന് കേടുപാടുകൾ വന്നതിനാലാണ് ക്യാബിനിലേക്ക് പുക എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഫ്രാൻസിലെ പാരീസ് ഓർലി വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനം 20 മിനിറ്റ് മാത്രം പറന്നുയർന്ന് സ്‌പെയിനിന്റെ തലസ്ഥാനത്ത് സുരക്ഷിതമായി തിരിച്ചെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോൾ യാത്രക്കാർ ആശ്വാസത്തോടെ കൈയടിച്ചു. 2024 ഒക്ടോബറിലാണ് ഐബീരിയ A321XLR, ദീർഘദൂര യാത്രകൾക്കായി നിർമ്മിച്ച വിമാനം പുറത്തിറക്കിയത്.





























