ഭോപ്പാൽ: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി എംപി. മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ബിജെപി എംപിയായ ജനാർദ്ദൻ മിശ്രയാണ് വിമർശകരെ അസഭ്യം പറഞ്ഞത്. എഥനോൾ കലർത്തുന്നതിനെതിരെ സംസാരിക്കുന്നവർക്ക് ശുദ്ധമായ പെട്രോൾ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോയെന്നാണ് ബിജെപി എംപി ചോദിച്ചത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ 20 നയത്തിനെതിരെ രാജ്യത്ത് ചർച്ചകൾ വ്യാപകമാവുമ്പോഴാണ് ബിജെപി എംപിയുടെ വിവാദ പരാമർശം.
ഇ 20 ഇന്ധനം വാഹന എഞ്ചിനുകളുടെ പ്രവർത്തനക്ഷമതയെ അടക്കം എങ്ങനെ ബാധിക്കുമെന്ന ചർച്ചകൾ വ്യാപകമാണ്. ക്രൂഡ് ഓയിൽ ലഭ്യതയ്ക്കായി ഇന്ത്യ ഇന്നും ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളേയാണ്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാനായി 18000 കിലോമീറ്ററുകൾ അധികമായി ഓയിൽ ടാങ്കറുകൾ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഇ 20 ഇന്ധനത്തിന്റെ കാര്യം പ്രസക്തമാകുന്നത്. അപ്പോഴാണ് ചിലർ പ്രതിഷേധിക്കാനിറങ്ങുന്നത്.



























