ബംഗാളില്‍ ബോംബ് ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാളില്‍  ബോംബ് ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ജഗത്ലാല്‍ 17ാം നമ്പര്‍ ഗാലിയിലാണ് സംഭവം. ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്‍റെ വീടിന് സമീപമാണ് ആക്രമണം.

നഗരത്തിലെ 15ഓളം ഇടങ്ങളില്‍ ബോംബാക്രമണം നടത്തിയതായും അക്രമികള്‍ സി.സി.ടി.വികള്‍ തകര്‍ത്തതായും പ്രദേശവാസികള്‍ പറഞ്ഞു. അജ്ഞാതരായ ചിലര്‍ കൂട്ടം ചേര്‍ന്ന് നഗരത്തിലേക്കെത്തിയ ശേഷം ബോംബെറിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആരാണ് ബോംബെറിഞ്ഞതെന്നോ, ആക്രമണത്തിന്‍റെ ലക്ഷ്യമെന്തണെന്നോ വ്യക്തമായിട്ടില്ല. ആക്രമണം നടന്നയുടന്‍ ജഗത്ലാല്‍ പോലീസ് സ്ഥലത്തെത്തി. എന്നാല്‍ പോലീസിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചുകൂടി. പോലീസ് നോക്കിനില്‍ക്കെ ഒരു ബോംബെറിഞ്ഞതായും പ്രദേശവാസികള്‍ ആരോപിച്ചു.

പോലീസിന് പിന്നാലെ അര്‍ജുന്‍ സിങ് എം.പിയും സ്ഥലത്തെത്തി. കുറ്റക്കാരെ കണ്ടത്തണമെന്നും സ്ഥലത്തുനിന്ന് പോലീസ് പിരിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 10-12 ദിവസമായി പോലീസിനെ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസ് ഒന്നും ചെയ്തില്ലെന്നും അര്‍ജുന്‍ സിങ് ആരോപിച്ചു.

ബോംബ് ആക്രമണം വീണ്ടുമുണ്ടായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെ വിവരം അറിയിക്കും. ഭരണപക്ഷത്തിന്‍റെ നിര്‍ദേശപ്രകാരം പൊലീസ് യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും അര്‍ജുന്‍ സിങ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ബോംബ് നിര്‍മാണത്തിനിടെ ബംഗാളിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...