ഡൽഹി: ബ്രഹ്മപുരം ദുരന്തത്തിൽ പതിമൂന്നാം ദിവസം വായ തുറന്ന മുഖ്യമന്ത്രി ദുരന്തത്തിന് കാരണക്കാരായ കരാർ കമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നത് അൽഭുതകരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സോണ്ട കമ്പനിക്കാർക്ക് നാട്ടിലെ മുഴുവൻ മാലിന്യ സംസ്ക്കരണത്തിന്റെയും കരാർ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രി തന്നെയെന്ന് ഉറപ്പായിയെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.
ഏത് ഏജൻസി അന്വേഷിച്ചാലും കമ്പനിയെ വെള്ളപൂശുന്ന റിപ്പോർട്ട് ആകും വരാൻ പോകുന്നത്. സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്‌ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. മരുമക്കൾ പിണറായി വിജയന് ബലഹീനതയായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ല എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
ലോകത്തിൽ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച എം.ബി രാജേഷ്, കമ്പനിക്കെതിരെ കർണാടകയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂർവം മൗനം പാലിച്ചു. കമ്പനിയുടെ പിആർ ഏറ്റെടുത്ത് നിയമസഭയിൽ പ്രസംഗിക്കുക ആയിരുന്നു തദേശവകുപ്പ് മന്ത്രിയെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. അടിമുടി അഴിമതിയുടെ ദുർഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്നത് ജനങ്ങൾ തീരുമാനിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033