ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക വികസനത്തിന്റെ ലക്ഷ്യം : മന്ത്രി പി. പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക എന്നതാണ് വികസനത്തിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ നെടുമണ്‍കാവ് കല്ലേലിപാലത്ത് നിര്‍മിച്ച തടയണകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വിവിധമേഖലകളില്‍ വൈവിധ്യമാര്‍ന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മാത്രമല്ല, ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും വികസനത്തിന്റെ ഭാഗമാണ്. കുത്തനെയുള്ള വെള്ളപ്പാച്ചില്‍ തടയുന്നതിനും വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യത്തിനും ഒരുപോലെ പരിഹാരമാവുകയാണ് തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ കഠിനാധ്വാനമായ ഇവിടെ നിര്‍മിച്ചിട്ടുള്ള 37 തടയണകള്‍. ഇവയും ഗ്രാമീണമേഖലയിലുണ്ടാകുന്ന വികസനത്തിന്റെ അടയാളമാണെന്ന് മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയുമായി വലിയരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം. പദ്ധതിയുടെ ഭാഗമായി തരിശുപാടങ്ങളില്‍ വിളവിറക്കി വരുമാനം നേടിയെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയും. കൃഷികൂട്ടം മാതൃകയില്‍ നടത്താവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പിന്റെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചന്ദനപ്പള്ളി എസ്റ്റേറ്റിലെ മങ്ങാട്ടേത്തുപടി നീര്‍ച്ചാലില്‍ കാട്ടുകല്ലുകള്‍ ഉപയോഗിച്ച് ചെക്ക്ഡാമിന്റെ നിര്‍മിച്ചത്.

സംസ്ഥാനത്തു തന്നെ ശ്രദ്ധ നേടിയ പ്രവര്‍ത്തനമാണ് നെടുമണ്‍കാവില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള അഭിനന്ദനമാണ് ഈ ചടങ്ങെന്നും എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോന്‍, പി.എസ്.കെ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, വാര്‍ഡ് അംഗം എസ്.പി സജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി മോഹന്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...