കാറുകള്‍ വാടകയ്‌ക്കെടുത്തു മറിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍ ; തട്ടിപ്പ് സംഘങ്ങള്‍ തിരുവല്ലയിലും

For full experience, Download our mobile application:
Get it on Google Play

ഇരവിപുരം :  വാടകക്കെടുക്കുന്ന കാറുകൾ മറിച്ചുവിറ്റിരുന്ന സംഘത്തിലെ പ്രധാനിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം നേമം അമ്പനാട് ശിവശൈലത്തിൽ ശരത് കുമാറാണ് പിടിലായത്. ഇയാളുടെ കൂട്ടാളിയായ കായംകുളം സ്വദേശിക്കായി പപോലീസ് അന്വേഷണം തുടങ്ങി.

അയത്തിൽ സ്വദേശിയായ യുവാവിന്റെ  കാർ വാടകക്കെടുത്ത് കടന്ന സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കവെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പത്തനാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാൾ റിമാൻഡിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ  ചുരുളഴിയുന്നത്.

ഒ.എൽ.എക്സിലും മറ്റും കാറുകൾ വാടകക്കെന്ന പേരിൽ പരസ്യം ചെയ്യുന്ന ഉടമകളെ ഫോണിൽ ബന്ധപ്പെടുകയും വാടക പറഞ്ഞ് ഉറപ്പിച്ചശേഷം വാഹനം കൈക്കലാക്കി കടന്നുകളയുകയുമാണ് പതിവ്. അയത്തിൽ സ്വദേശിയുടെ കാർ രണ്ടുദിവസത്തേക്കാണ് ഇയാളും കൂട്ടാളിയും കൂടി വാടകക്കെടുത്തത്. രണ്ടുദിവസം കഴിഞ്ഞിട്ടും കാർ തിരികെ കൊണ്ടുവരാതിരുന്നപ്പോൾ കാറുടമ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാറിന്റെ  കാര്യം മറന്നേക്കൂ എന്നായിരുന്നു മറുപടി. ഇതിനെതുടർന്നാണ് കാറുടമ ഇരവിപുരം പോലീസിൽ പരാതി നൽകിയത്. ഇവർ വാടകക്കെടുക്കുന്ന കാറുകൾ മയക്കുമരുന്ന്, സ്വർണക്കടത്ത് തുടങ്ങിയവ നടത്തുന്ന സംഘങ്ങൾക്കാണ് വിൽക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

ശരത് കുമാർ പിടിയിലായ വിവരമറിഞ്ഞ് കൂട്ടാളിയായ കായംകുളം സ്വദേശി അയത്തിൽനിന്ന് തട്ടിയെടുത്ത കാർ കായംകുളത്ത് ഉപേക്ഷിച്ചശേഷം ഒളിവിൽ പോകുകയായിരുന്നു. ഇവിടെനിന്ന് ഇരവിപുരം പോലീസ് കാർ കണ്ടെത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ ഇവർ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് വിവരം. തിരുവല്ല കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ഗ്രേഡ് എസ്.ഐ ആൻറണി, സി.പി.ഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...